Monday, May 12, 2025
 
 
⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്

രക്ഷാപ്രവർത്തനം; ഓർമ്മയിൽ സിപ്പ്ലൈൻ നിർമ്മിച്ച നിർണായക മുഹൂർത്തമെന്ന് എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാന്റന്റ്

26 March 2025 05:50 PM

ദുരന്തവേളയിലെ രക്ഷാപ്രവർത്തനം ഓർത്തെടുക്കുകയാണ് ഡെപ്യൂട്ടി കമാന്റന്റ് കെ. കപിൽ


വയനാട് കളക്ടറേറ്റിലെ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ചു 2024 ജൂലൈ 30 ന് പുലർച്ചെ ദുരന്തമുഖത്ത് എത്തുമ്പോൾ ആ ഭാഗത്തേക്ക്‌ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. മീനങ്ങാടി ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെട്ട എൻ.ഡി.ആർ.എഫിന്റെ 4-ഡി ബറ്റാലിയൻ ആണ് ദുരന്തമുഖത്ത് ആദ്യമെത്തിയ രക്ഷപ്രവർത്തന സംഘം.


ഞങ്ങൾ എത്തിയപ്പോൾ വെള്ളരിമല ഗവ. ഹയർസെക്കന്ററി സ്കൂൾ ഭാഗത്ത് മണ്ണും മലയും പാറക്കെട്ടുകളും ഒന്നായി ഇടിഞ്ഞുവന്ന സ്ഥിതിയായിരുന്നു. കടപുഴകി എത്തിയ വൻ മരങ്ങളും മുട്ടറ്റം ചളിയും. ഞൊടിയിടയിൽ തന്നെ കൃത്യമായ ആസൂത്രണത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്താൻ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ്, വീടിന്റെ മേൽക്കൂരയിൽ അഭയം പ്രാപിച്ചവരെയൊക്കെ രക്ഷപ്പെടുത്തി.


ചൂരൽമലയിൽ എത്തിയപ്പോൾ അവിടെ പാലം തന്നെ തകർന്നു പോയിരിക്കുന്നു. അങ്ങോട്ടേക്കുള്ള ബന്ധം പൂർണ്ണമായും അറ്റു. ഒറ്റപ്പെട്ടുപോയ നിലയിൽ 250 പേർ അവിടെ കുടുങ്ങി കിടപ്പുണ്ട്. അതിൽ ഗുരുതരമായി പരിക്കേറ്റവരും മരണപ്പെട്ടവരുമുണ്ട്.


\"\"


അങ്ങോട്ടേക്ക് എത്തിപ്പെടാൻ കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്ലൈൻ നിർമിക്കുകയാണ് ഞങ്ങൾ ആദ്യം ചെയ്തത്. അത് ആദ്യ ഘട്ടത്തിലെ

രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ഈ സിപ്പ്ലൈൻ വഴിയാണ് ഗുരുതരമായി പരിക്കേറ്റവരെ ഇക്കരെ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടർച്ചയായുള്ള കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും ഇരുട്ടും വലിയ തടസ്സങ്ങൾ സൃഷ്ടിച്ചു.  ഇതേ സിപ്പ്ലൈൻ വഴിയാണ് മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണവും മരുന്നും ആരോഗ്യ സംഘത്തെയും എത്തിച്ചത്. ഇന്ന് ഓർക്കുമ്പോൾ ആ സിപ്പ്ലൈൻ പ്രതീക്ഷയുടെ

നേർരേഖയായി മാറിയതായി തിരിച്ചറിയുന്നു.


പിന്നീടുള്ള ദിവസങ്ങളിൽ എൻ.ഡി.ആർ.എഫിന്റെ ബംഗ്ലൂരു ആസ്ഥാനത്ത് നിന്നുള്ള 10-എച്ച്, കോഴിക്കോട് നിന്നുള്ള 4-കെ, ബംഗ്ലൂരുവിൽ നിന്ന് തന്നെയുള്ള 4-എൻ ബറ്റാലിയനുകളും എത്തിച്ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. മലപ്പുറത്ത് നിന്നുള്ള 4-ജെ ബറ്റാലിയൻ നിലമ്പൂരിൽ ചാലിയാറിന്റെ തീരത്താണ് തെരച്ചിലിൽ ഏർപ്പെട്ടത്.


ആഗസ്റ്റ്‌ 5 ന് തെരച്ചിൽ നടത്തുന്നതിനിടയിൽ കാണാതായ 15 സന്നദ്ധ പ്രവർത്തകരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയതും എൻഡിആർഎഫ് സംഘമായിരുന്നു.  എത്തിപ്പെടാൻ അതീവ ദുഷ്‌കരവും ചെങ്കുത്തായതും അത്യന്തം അപകട സാധ്യതയുള്ളതുമായ സ്ഥലത്തായിരുന്നു ഇവർ കുടുങ്ങിപ്പോയത്.


മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് നിന്ന് ആകെ 14 പേരെ രക്ഷപ്പെടുത്താനും 261 പേരെ അപകട സാഹചര്യങ്ങളിൽ നിന്ന് ഒഴിപ്പിക്കാനും 102 മൃതദേഹങ്ങൾ കണ്ടെടുക്കാനും എൻഡിആർഎഫിന് സാധിച്ചു.


എൻഡിആർഎഫ് കമാന്റെന്റ് അഖിലേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ചടുലമായി നടത്തിയത്.


ആർമി, ടെറിട്ടോറിയൽ ആർമി, കണ്ണൂരിൽ നിന്നുള്ള ഡിഫെൻസ് സെക്യൂരിറ്റി കോർപ്സ്, എംഇജി, കേരള പോലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് എന്നീ വിവിധ വിഭാഗങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം സാധ്യമാക്കിയത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration