Thursday, May 14, 2026
 
 
⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക് ⦿ സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി; കെ വി തോമസ് ⦿ വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി ⦿ ടൊവിനോയും നസ്രിയയും മുഹ്സിൻ പരാരിയും ഒന്നിക്കുന്ന ചിത്രം ' ഗ്രാസ്യാസ് എൽ ക്ലാസിക്കോ' ടൈറ്റിൽ ലുക്ക് പുറത്ത് ⦿ ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

കേരളം മികച്ച ഇടമെന്ന് ലോകം പറയുന്ന കാലം വിദൂരമല്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്

09 January 2025 05:05 PM

ടൂറിസത്തില്‍ പുരോഗതിയിലേക്ക് കുതിക്കുന്ന കേരളത്തെ മികച്ച ഇടമെന്ന് ലോകം പറയുന്ന കാലം വിദൂരമല്ലെന്ന് വിനോസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഹൗസ് ബോട്ടുകള്‍ക്കുശേഷം കാരവന്‍, ഹെലി ടൂറിസം ഉള്‍പ്പെടെയുള്ള നൂതന ടൂറിസം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും ടൂറിസം സാധ്യതകളുള്ള കേന്ദ്രങ്ങളെ കണ്ടെത്തുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ചും ജനകീയമായ ഉത്തരവാദിത്ത ടൂറിസവും ടൂറിസം കേന്ദ്രങ്ങളുടെ പ്രോത്സാഹനത്തിനും പരിപാലനത്തിനുമായുള്ള ടൂറിസം ക്ലബ്ബുകളും കൂട്ടിച്ചേര്‍ത്ത് കേരളം മുന്നേറുകയാണെന്നും നിയമസഭാ പുസ്തകോത്സവത്തില്‍ കേരള സഞ്ചാരമെന്ന വിഷയത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി നടന്ന സംഭാഷണത്തില്‍ മന്ത്രി പറഞ്ഞു.


പുത്തന്‍ പരീക്ഷണങ്ങളിലൂടെയാണ് മേഖല കടന്നുപോകുന്നത്. വിവാദങ്ങള്‍ ഉയര്‍ത്തി തളര്‍ത്തുകയല്ല. ഇതിന്റെ മഹത്വം ഉള്‍ക്കൊണ്ട് പ്രചാരകരാകുകയാണ് വേണ്ടത്. വിനോദസഞ്ചാരത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്നതിനാല്‍ മികച്ച പദ്ധതികള്‍ വിവാദങ്ങളെ അവഗണിച്ച് നടപ്പിലാക്കും. കലാലയങ്ങളില്‍ ആരംഭിച്ച ടൂറിസം ക്ലബ്ബുകളില്‍ 1600 ല്‍ അധികം അംഗങ്ങള്‍ നിലവിലുണ്ട്. ഈ വര്‍ഷം അംഗസംഖ്യ പതിനായിരത്തോളമെത്തും. തെറ്റായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ അവഗണിച്ച് നാട്ടിലെ ജനങ്ങള്‍ എല്ലാവരും ടൂറിസത്തിന്റെ സംരക്ഷകരും പ്രചാരകരുമാകണം. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ നാല്‍പതോളം കേന്ദ്രങ്ങളെ കണ്ടെത്താനായി. നൂറോളം കേന്ദ്രങ്ങള്‍ വൈകാതെ കൂട്ടിച്ചേര്‍ക്കപ്പെടും.


മലബാറിലെ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കാന്‍ അഡൈ്വഞ്ചറിനും വാട്ടര്‍ സ്‌പോര്‍ട്‌സിനും ഊന്നല്‍ നല്‍കി ബീച്ച് ടൂറിസം വികസിപ്പിച്ചു. മൂന്നാറില്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രത്യേക പ്രചാരണം നടത്തി. രാജ്യത്ത് ആദ്യമായി ടൂറിസത്തില്‍ ഡിസൈന്‍ നയം സംസ്ഥാനത്ത് നടപ്പാക്കി. ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഇവയുടെയൊക്കെ ഫലം ഈ വര്‍ഷം കാണാനാകുമെന്നും മന്ത്രി വ്യക്തമാക്കി.


സഞ്ചാര ജീവിതത്തില്‍ ഇതുവരെ 148 രാജ്യങ്ങളും സന്ദര്‍ശിച്ച തനിക്ക് കേരളമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് സന്തോഷ് കുളങ്ങര പറഞ്ഞു. നമുക്ക് കേരളത്തിന്റെ ജീവിതത്തെ ലോകവിപണിയില്‍ എത്തിക്കാനാകണം. സവിശേഷതയാര്‍ന്ന ഭൂപ്രദേശവും സംസ്‌കാരവും ജീവിതരീതിയും ഭക്ഷ്യ വൈവിധ്യവും പരമ്പരാഗത കലകളുമാണ് നമ്മുടേത്. കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് പലപ്പോഴും ഇവയില്‍ അത്ഭുതം തോന്നാറില്ലെങ്കിലും ഇവിടുത്തെ ചെറിയ അനുഭവങ്ങള്‍ പോലും ലോകത്തെ വിസ്മയിപ്പിക്കുന്നതാണ്. ഏറ്റവും സവിശേഷമായ അനുഭവം നല്‍കാന്‍ കേരളത്തിനാകും. നമ്മുടെ ആയിരക്കണക്കിന് അത്ഭുതങ്ങളിലൂടെ യാത്രികരെ സഞ്ചരിപ്പിക്കാനായാല്‍ ടൂറിസം ഓരോ ഗ്രാമീണന്റേയും ഉപജീവനമാകും. ഏത് ഉള്‍നാട്ടിലും ഇതിന് സാധ്യതയുണ്ട്. മനുഷ്യരുടെ ആഗ്രങ്ങള്‍ പലപ്പോഴും സ്മാരകങ്ങളുടെ മുന്നിലെ ഫോട്ടോകളില്‍ ഒതുങ്ങുകയാണ്. എന്നാല്‍ നാടിന്റെ ജീവിതത്തെ ആസ്വദിക്കലാണ് പ്രധാനം.


റോഡിന്റെ വശങ്ങള്‍ നോക്കിയാണ് വിദേശസഞ്ചാരികള്‍ നാടിന്റെ വൃത്തിയെ വിലയിരുത്തുക. ഓരോരുത്തരും സ്വന്തം പുരയിടം വൃത്തിയാക്കിയാല്‍ നാട് വൃത്തിയാകും. കെട്ടിടം നിര്‍മിക്കുമ്പോള്‍ മഴവെള്ളം സംഭരിക്കാനുള്ള ചട്ടങ്ങളുള്ളപ്പോള്‍ കെട്ടിടം മുതല്‍ റോഡുവരെയുള്ള ഭാഗം സൗന്ദര്യവല്‍ക്കരിച്ചില്ലെങ്കില്‍ പിഴയീടാക്കാനാകണം. അങ്ങനെയായാല്‍ കേരളം വൃത്തിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration