മഞ്ചേശ്വരം യുഡിഎഫിനെ കൈവിട്ടില്ല; എൽഡിഎഫ് മൂന്നാമത് തന്നെ
വര്‍ഷങ്ങളായുള്ള പതിവുതെറ്റിക്കാതെ തുളുട് യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍, കഴിഞ്ഞ തവണ ഭൂരിപക്ഷം രണ്ടക്കം കടന്നില്ലെങ്കില്‍ ഇത്തവണ അത് നാലക്കത്തിലേക്ക് ഉയര്‍ന്നു. മുന്‍ എംഎല്‍എ പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ എംസി കമറുദീനെ 7923 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ചാണ് മഞ്ചേശ്വരം നിയമസഭയിലേക്ക് അയയ്ക്കുന്നത്.
എന്നാൽ മുൻകാലങ്ങളിലെപോലെ ബിജെപി രണ്ടാം സ്ഥാനത്തും സിപിഐഎം മൂന്നാം സ്ഥാനത്ത് തുടരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ 57484 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ 38233 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് യുഡിഎഫ് മഞ്ചേശ്വരം പിടിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 7923 ആയി ഉയര്‍ത്തിയാണ് മഞ്ചേശ്വരം നിലനിര്‍ത്തിയത്.