അമ്മയും മകളും ആത്‍മഹത്യ കേസിൽ നിർണ്ണായക വഴിത്തിരിവ്
- ആത്മഹത്യ കുറിപ്പ് പോലീസ് പരിശോധിക്കുന്നു
- ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനമെന്ന് സംശയം
- ഭർത്താവും ഭർതൃമാതാവും പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം : ജപ്തിയുടെ പേരിൽ അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന് ധരിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്.ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.കൈയ്യക്ഷരം പോലീസ് പരിശോധിക്കുന്നു.
ലേഖയുടെ ഭർത്താവ് ഉൾപ്പെടെ 4 പേർ പോലീസ് കസ്റ്റഡിയിൽ.വസ്തു വിൽക്കുന്നതിനു ഭർത്താവിന്റെ അമ്മ തടസം നിന്നതായും തന്നെയും മകളെയും കുറിച്ചും അപവാദം പ്രചരിപ്പിച്ചതായി കുറിപ്പിൽ പറയുന്നു. ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല എന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.