Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു

07 June 2019 09:52 AM

കോട്ടയം : ജോസ് കെ.മാണി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനാകണെന്ന് വീണ്ടും ആവര്‍ത്തിച്ച് ജില്ലാ പ്രസിഡന്റുമാര്‍.  നിലവിലെ മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരും ഏതാനും മുന്‍ ജില്ലാ പ്രസിഡന്റുമാരാമാണ് പാലായിലെത്തി എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെട്ട പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്്. സംസ്ഥാന കമ്മറ്റി ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ നടപടി ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ലയനസമയത്തെ ധാരണകളെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് ജോസഫ് വിഭാഗം മുന്നോട്ടു നീങ്ങുന്നത്. ലയന സമയത്തെ ധാരണപ്രകാരം പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി പദവികള്‍ മാണി വിഭാഗത്തിനാണെന്നും അതാരാണെന്ന് നിശ്ചിക്കാനുള്ള പൂര്‍ണ്ണ അധികാരം അവരില്‍ നിക്ഷിപ്തമാണെന്നും, ജോസഫ് വിഭാഗത്തിന്  നിശ്ചിക്കപ്പെട്ട പദവികള്‍ ആരെ നിയോഗിക്കണം എന്നതിന്റെ പൂര്‍ണ്ണ അധികാരം അവര്‍ക്കായിരിക്കുമെന്നുമാണ്് ലയന സമയത്തെ ധാരണ. 

ഇത് ലംഘിച്ചുകൊണ്ടാണ് മാണി വിഭാഗത്തിന് അവകാശപ്പെട്ട ചെയര്‍മാന്‍ പാര്‍ലമെന്ററി പാര്‍ട്ടി പദവികളില്‍ പി.ജെ ജോസഫ് സ്വയം അവരോധിക്കുന്നത്. കെ.എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ കഴിഞ്ഞ കുറെകാലങ്ങളായി ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ വിഭാഗീയതുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയുടെ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹം, മഹാസമ്മേളനം തുടങ്ങിയ ചടങ്ങിന്റെയെല്ലാം ശോഭകെടുത്തുന്ന തരത്തില്‍ വിവാദ പ്രസ്താവനകളിലൂടെ പി.ജെ ജോസഫ് രംഗത്ത് വന്നിരുന്നു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ക്യാമ്പില്‍ 14 ജില്ലാ പ്രസിഡന്റുമാരും ഏകകണ്ഠമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തീരുമാനിച്ച  കേരളയാത്രയുടെ പതാക ജോസ് കെ.മാണിക്ക് കൈമാറിയതിന് ശേഷം ആ യാത്രയ്ക്ക് എതിരായും ജോസഫ് തുടര്‍ച്ചയായ പ്രസ്ഥാവനകളുമായി രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവില്‍ കെ.എം മാണിയോടോ പാര്‍ട്ടി നേതൃത്തോടെ ആലോചിക്കാതെ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും, മതമേലധ്യക്ഷന്മാരെയും, മാധ്യമസ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥിത്വം ആവര്‍ത്തിക്കുകയും ചെയ്തു. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കെ.എം മാണിയുടെ വിയോഗത്തെത്തുടര്‍ന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി പോകണം എന്ന പൊതുവികാരം തകര്‍ത്തത് ജോസഫ് ഗ്രൂപ്പിന്റെ ഏകാധിപത്യ നിലപാടുകളാണ്. ഇപ്പോള്‍ സമവായം വേണം എന്ന് പറയുന്നവര്‍ തന്നെയാണ് ആരോടും ആലോചിക്കാതെ നിയമസഭാസ്പീക്കര്‍ക്കും, ഇലക്ഷന്‍ കമ്മീഷനും കത്ത് നല്‍കിയത്. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിനുശേഷം പാര്‍ട്ടിയിലെ ജനാധിപത്യത്തിന്വേണ്ടി പൊരുതും എന്ന് പറഞ്ഞ പി.ജെ ജോസഫ് തന്നെയാണ് സംസ്ഥാന കമ്മറ്റി വിളിക്കില്ല എന്ന നിലപാടിലൂടെ പാര്‍ട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തെ തകര്‍ക്കുന്നത്. 

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സി.എഫ് തോമസിനെ ഉയര്‍ത്തികാട്ടുന്നതിന്റെ പേരില്‍ പി.ജെ ജോസഫിന് വ്യക്തമായ അജണ്ടയുണ്ട്. സി.എഫ് തോമസ് ചെയര്‍മാന്‍ ആകുന്നതിനേക്കാള്‍ ജോസ് കെ.മാണിയെ ഒരു കാരണവശാലും ചെയര്‍മാന്‍ ആക്കരുത് എന്ന ഗൂഡലക്ഷ്യമാണ് ജോസഫ് വിഭാഗത്തിന്റെ നീക്കത്തിന് പിന്നില്‍. അനാരോഗ്യം കാരണം ബുദ്ധിമുട്ട് നേരിടുന്ന സി.എഫ് തോമസ് ചെയര്‍മാനായാല്‍ ഇത് മുതലെടുത്ത് പാര്‍ട്ടിയിലെ സമ്പൂര്‍ണ്ണ അധികാരകേന്ദ്രമാകാനും പാര്‍ട്ടി പൂര്‍ണ്ണമായി കൈപിടിയിലാക്കാനും വഴിയൊരുക്കുന്ന ഈ തന്ത്രത്തിന് പിന്നില്‍ ജോയ് എബ്രഹാമിന്റെ കുടില ബുദ്ധിയാണ്. പ്രത്യക്ഷത്തില്‍ നിര്‍ദോശം എന്ന് തോന്നാവുന്ന ഈ നിര്‍ദേശം അവതരിപ്പിച്ച് പൊതുസമ്മതമുണ്ടാക്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുവാനാണ് ഈ പുതിയ നീക്കം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration