Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

വെള്ളത്തിൽ മുങ്ങുന്ന റോഡ് എന്ന ചീത്തപ്പേര് തീർക്കാൻ ആലപ്പുഴ– ചങ്ങനാശേരി റോഡിനു സമഗ്രമായ പുനർ നിർമാണം.

21 June 2019 11:30 PM

ആലപ്പുഴ ∙ വെള്ളത്തിൽ മുങ്ങുന്ന റോഡ് എന്ന ചീത്തപ്പേര് തീർക്കാൻ ആലപ്പുഴ– ചങ്ങനാശേരി റോഡിനു സമഗ്രമായ പുനർ നിർമാണം.
റോഡ് താഴ്ന്നു പോയതായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഫ്ലൈഓവറുകൾ നിർമിക്കുന്നതോടെ പാത വെള്ളപ്പൊക്ക സമയത്തും ഗതാഗത സജ്ജമാക്കാൻ സാധിക്കും.
ഫ്ലൈ ഓവറുകൾ നിർമിക്കുന്നതു വെള്ളം ഒഴുകിപ്പോകാൻ സഹായമാകും.പാതയിലെ ചെറു പാലങ്ങളും കലുങ്കുകളും വെള്ളം ഒഴുക്കിനു ത‍ടസ്സംനിൽക്കുന്നെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ഇതു കൂടാതെ ചില കലുങ്കുകൾ പൂർണമായും മണ്ണിനടയിൽ ആയിട്ടുണ്ട്. ഇൗ പ്രദേശങ്ങൾ പഠനത്തിലൂടെ കണ്ടെത്തി വിശദ പഠന റിപ്പോർട്ട് തയാറാക്കാനാണു പദ്ധതി. പാതയിൽ ഏറ്റവും താഴ്ന്നു പോയതായി കണ്ടെത്തിയതു മങ്കൊമ്പ് ബ്ലോക്ക് പ്രദേശമാണ്. ഇവിടെ കഴിഞ്ഞ വർഷം 50 ദിവസത്തോളം വെള്ളം കയറിക്കിടന്നിരുന്നു.
പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ തുടങ്ങിയ 3 പ്രധാന പാലങ്ങൾ ഒഴികെ ബാക്കി ചെറു പാലങ്ങൾ വീതി കുറ‍ഞ്ഞതും ഉയരം ഇല്ലാത്തതുമാണ്. ഇവയെല്ലാം പുനർ നിർമിക്കേണ്ടി വരും.
പാടശേഖരങ്ങൾ കൊയ്ത്ത് കഴിഞ്ഞ് തുറന്നിടുന്ന സമയത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ഫ്ലൈഓവറുകൾ നിർമിച്ചാൽ ഇതു ഒഴിവാക്കാം. റോഡിന്റെ ഇരുവശത്തുമുള്ള വെള്ളമൊഴുക്ക് സുഗമമാക്കണമെന്നു പ്രളയത്തിനു ശേഷം റോഡ് സന്ദർശിച്ച ലോകബാങ്ക് സംഘവും വിലയിരുത്തിയിരുന്നു.

ആലപ്പുഴ ∙ വെള്ളപ്പൊക്കം ബാധിക്കാത്ത വിധം എസി റോഡ് നവീകരിക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാവുകയാണെന്നു മന്ത്രി ജി.സുധാകരൻ അറിയിച്ചു. റിപ്പോർട്ട് തയാറാക്കിയ ശേഷമേ ടെൻഡർ ചെയ്യൂ. പ്രളയ പുനർനിർമാണ പദ്ധതിയിലാണ് ഇതു നടപ്പാക്കുന്നത്. മരാമത്ത് വകുപ്പ് അനുവദിച്ച 350 കോടി രൂപ നിർമാണത്തിനു തികയുമെന്നാണു പ്രതീക്ഷ. താഴ്ന്ന സ്ഥലങ്ങളിൽ മേൽപ്പാലങ്ങൾ നിർമിക്കും.

റോഡ് പൂർണമായും മേൽപ്പാലമാക്കേണ്ട. നെടുമുടി, പള്ളാത്തുരുത്തി തുടങ്ങിയ പാലങ്ങൾക്ക് ആവശ്യത്തിന് ഉയരമുണ്ട്. വയലുമായി വ്യത്യാസമില്ലാത്ത ഭാഗങ്ങളിലാണു റോഡ് ഉയർത്തുന്നത്. ചില പാലങ്ങൾക്കു റോഡിന് അനുസരിച്ചു വീതി കൂട്ടേണ്ടിവരും. കലുങ്കുകൾ പുനർനിർമിക്കണം.പതിനഞ്ചോളം സ്ഥലത്തു മേൽപ്പാലം വേണ്ടിവരുമെന്നാണു മരാമത്ത് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് വരുമ്പോൾ എണ്ണത്തിൽ വ്യത്യാസമുണ്ടാകാം.

മരാമത്ത് വകുപ്പു തന്നെയാകും പണികൾ നടത്തുക. കേരള സംസ്ഥാന ഗതാഗത പദ്ധതിക്ക് (കെഎസ്ടിപി) ആയിരുന്നു റോഡിന്റെ ചുമതല. അതിന്റെ കാലാവധി കഴിഞ്ഞു. നവീകരണത്തിനു മരാമത്ത് വകുപ്പാണു പണം അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration