Saturday, November 29, 2025
 
 
⦿ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അജ്ഞാതൻ വിദ്യാര്‍ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു ⦿ ‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; പമ്പ മലിനീകരണത്തിൽ ഹൈക്കോടതി ⦿ വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി ⦿ ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; മരണം 50 കടന്നു ⦿ ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് ⦿ രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു: കെ സുരേന്ദ്രന്‍ ⦿ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, മൂന്ന് സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; FIR ലെ കൂടുതൽ വിവരങ്ങൾ ⦿ അറ്റകുറ്റപ്പണിക്കിടെ കോളജ് ബസിനുള്ളിൽ പൊട്ടിത്തെറി; വർക് ഷോപ്പ് ജീവനക്കാരൻ മരിച്ചു ⦿ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കി; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി അതിജീവിത ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍ ⦿ അമിത അളവിൽ മരുന്ന് കഴിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു ⦿ തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി ⦿ കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്രപരിചരണ വിഭാ​ഗത്തിൽ ⦿ ഇമ്രാൻ ഖാൻ സുരക്ഷിതൻ: അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ ⦿ 'ഡിറ്റ് വാ' ചുഴലിക്കാറ്റ് എത്തുന്നു ⦿ മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ ഹോങ്കോങിൽ 31 നില കെട്ടിടത്തിന് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം ⦿ പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി ⦿ ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ ⦿ മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി ⦿ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 408 റൺസ് വിജയം ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു ⦿ ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ ⦿ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി ⦿ വെൽഫയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്ക്; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ⦿ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്തു പൊലീസ് ⦿ പേവിഷബാധ പ്രതിരോധശേഷി പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ⦿ ‘നമ്മുടെ കുഞ്ഞ് വേണം, ഗർഭനിരോധന ഗുളിക കഴിക്കരുത്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത് ⦿ തെങ്കാശി ബസ് അപകടം; മരണം 7 ആയി ⦿ കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല ⦿ തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു ⦿ പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ⦿ ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാറിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ⦿ കളങ്കിതരെ പാര്‍ട്ടി സംരക്ഷിക്കില്ല; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും’; എം വി ഗോവിന്ദൻ മാസ്റ്റർ

നിർഭയ രചനയുടെ പച്ചത്തുരുത്താണ് കേരളം: എൻ എസ് മാധവൻ

12 January 2025 08:00 PM

രാജ്യത്ത് നിർഭയമായി എഴുത്ത് തുടരാനാകുന്ന പച്ചത്തുരുത്താണ് കേരളമെന്ന് എൻ എസ് മാധവൻ. ചരിത്രം ആസ്പദമാക്കി എഴുതുന്നവർ കുറയുകയല്ല, അവർ നിശ്ശബ്ദരാക്കപ്പെടുകയാണ്. ചരിത്രസത്യങ്ങളെ മായ്ചുകളയാനുള്ള ശ്രമങ്ങൾ ചുറ്റും നടക്കുന്നു. കേരളവും തമിഴ്‌നാടും പോലെ ചുരുക്കം ചില ഇടങ്ങളേ സ്വതന്ത്രമായ എഴുത്ത് അനുവദിക്കുന്നുള്ളൂ. വടക്കേ ഇന്ത്യയിൽ സത്യം എഴുതുന്നവർക്ക് താമസിക്കാൻ വീട് കിട്ടാത്ത സ്ഥിതിയാണ്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് സമാനമായ സ്ഥിതി ആയിരുന്നു. അന്നത്തെ കൂലിയെഴുത്തുകാരെ ഇന്ന് കാലം ചവറ്റുകുട്ടയിൽ തള്ളിയെന്നും അവരുടെ പേരുപോലും ഓർമകളില്ലെന്നും എൻ എസ് മാധവൻ പറഞ്ഞു. മീറ്റ് ദി ഓതർ സെഷനിൽ എസ് ഹരീഷുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്‌.


സാങ്കേതിക വിപ്ലവത്തിന്റെ കാലത്ത് വായനയ്ക്ക് എന്തുസംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഗ്രാഫിക് നോവലുകൾ ജനപ്രിയമായി മാറി. കലയും സാഹിത്യവും എല്ലാക്കാലവും ഒരുപോലെ നിലനിൽക്കില്ല. കലാരൂപങ്ങൾക്കും പ്രകൃതിനിയമം ബാധകമാണ്. മഹാകാവ്യങ്ങളും ആട്ടക്കഥകളും ഓപ്പറകളും ഇല്ലാതായി. കാലത്തെ പണ്ട് അടയാളപ്പെടുത്തിയിരുന്നത് കവിതാശകലങ്ങൾകൊണ്ടായിരുന്നെങ്കിൽ ഇന്നത് സിനിമാ ഡയലോഗുകൾ കൊണ്ടാണ്. അതേസമയം, ഏകാഗ്രതക്കുറവുണ്ടെന്ന് പറയുന്ന ഇന്നത്തെ കുട്ടികൾ ഹാരി പോട്ടർ പോലെ വലിയ പുസ്തകങ്ങൾ താല്പര്യത്തോടെ വായിക്കുന്നുമുണ്ട്.


എഴുത്തിലും ചലച്ചിത്രങ്ങളിലും പ്രാദേശിക ഭാഷ വിപണനമൂല്യമുള്ളതായി മാറി. ഇതിനു തുടക്കം കുറിച്ചത് എം ടി യാണ്. എം ടി യുടെ നാലുകെട്ടും ഉറൂബിന്റെ ഉമ്മാച്ചുവും തകഴിയുടെ ചെമ്മീനും പ്രാദേശിക ഭാഷാ സൗന്ദര്യം കൊണ്ടുകൂടി ചർച്ച ചെയ്യപ്പെട്ടതാണ്. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തിയ എം ടിയുടെ എഴുത്തിൽ മാധവിക്കുട്ടിയുടെയോ ഒ വി വിജയന്റേയോ പല അടരുകളുള്ള എഴുത്തുശൈലി കാണണമെന്നില്ല. ഒ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ ആദ്യത്തെ കുറെ ലക്കങ്ങളിൽ വിമർശനം പോലും ഉന്നയിക്കാനാവാത്ത വിധം വിമർശകലോകം സ്തബ്ധരായിരുന്നു. അപരിചിത്വം തകർത്ത് പിന്നീടത് സമൂഹത്തിൽ പടർന്നുപിടിച്ചു. മലയാളം വായിക്കാനും എഴുതാനും സാഹചര്യമില്ലാതിരുന്ന വടക്കേ ഇന്ത്യൻ പ്രവാസകാലം കഴിഞ്ഞു തിരിച്ചെത്തിയാണ് ഹിഗ്വിറ്റ എഴുതിയത്. അതിനുശേഷമുള്ള എഴുത്തിൽ അതുകൊണ്ടുതന്നെ മറ്റൊരു ശൈലി പ്രകടമായി.


ഇന്ത്യ മതേതര സ്വഭാവം കൈവരിച്ചുവെന്ന മിഥ്യാധാരണയിലായിരുന്നു നാം. ബോംബെ മുംബൈ ആയി മാറിയ കാലത്താണ് ആ വിശ്വാസം തെറ്റാണെന്ന് ആദ്യമായി ബോധ്യപ്പെട്ടത്. കേരളത്തേക്കാൾ രാഷ്ട്രീയബോധമുള്ള ജനത വടക്കേ ഇന്ത്യക്കാരാണെന്നും അവരുടെ ജീവൽപ്രശ്നങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമല്ലെന്നും എൻ എസ് മാധവൻ പറഞ്ഞു.


പ്രമേയമാണ് എഴുത്തിന്റെ ഭാഷ നിശ്ചയിക്കുന്നതെന്ന് എസ് ഹരീഷ് പറഞ്ഞു. ഓരോ നോവലെഴുതുമ്പോഴും തന്റെ വായന മാറുന്നുണ്ട്. ചുറ്റുമുള്ള ലോകം മാറുന്നുണ്ട്. ഇവയുടെ സ്വാധീനം എഴുത്തിലുമുണ്ടാകും. എന്നാൽ പ്രമേയമാണ് പ്രധാനമായും ഭാഷ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് തന്റെ മൂന്ന് നോവലുകളിലെയും ഭാഷ തികച്ചും വ്യത്യസ്തമായിരിക്കുന്നത്. സംഭവബഹുലമായ ‘മീശ’യിൽനിന്ന് അന്തർമുഖത്വമുള്ള ശൈലിയിലേക്ക് മറ്റു നോവലുകൾ പോയത് തന്റെ തന്നെ ഉള്ളിലുള്ള അന്തർമുഖത്വം കൊണ്ടാണെന്നും എൻ എസ് മാധവന്റെ ചോദ്യത്തിന് ഹരീഷ് മറുപടി നൽകി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration