Wednesday, February 05, 2025
 
 
⦿ വാൽപ്പാറയിൽ ബൈക്കിൽ സഞ്ചരിക്കുന്ന വിദേശിക്ക് നേരെ കാട്ടാന ആക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം ⦿ സഹകരണ ബാങ്ക് നിയമനക്കോഴ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം ⦿ വയനാട് പുനരധിവാസം: ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി ⦿ കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ കുട്ടികൾ ⦿ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക ⦿ ‘മഹാകുംഭമേളയ്ക്കിടെ തിരക്കില്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞു’: ആരോപണവുമായി ജയ ബച്ചന്‍ ⦿ 'സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള കൂത്താട്ടങ്ങൾ പെരുകുന്നു';വിവാദ പരാമർശവുമായി സമസ്ത സെക്രട്ടറി ⦿ മഹാകുംഭമേള: തിക്കിലും തിരക്കിലും 30 പേർ മരിച്ചു, 60 പേർക്ക് പരുക്ക് ⦿ മുത്തങ്ങയിൽ ചികിത്സയിലായിരുന്ന കുട്ടികൊമ്പൻ ചരിഞ്ഞു ⦿ ഐഎഎസ് തലപ്പത്ത് മാറ്റം; പി ബി നൂഹ് ​ഗതാ​ഗതവകുപ്പ് സ്പെഷ്യൽ സെക്രട്ടറി; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടറാകും ⦿ നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍ ⦿ ട്രാൻസ്പോർട് അതോറിറ്റി ഉത്തരവ്: ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണം, എല്ലാ ബസുകളിലും നാല് ക്യാമറകൾ ⦿ സാംസങ്ങിൻ്റെ 'നോ-യൂണിയൻ നയം' മുട്ടുമടക്കി; സിഐടിയു നേതൃത്വത്തിലുള്ള പുതിയ തൊഴിലാളി യൂണിയന് അം​ഗീകാരം ⦿ ‘വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നം, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും’; പ്രിയങ്ക ഗാന്ധി ⦿ ഭാസ്കര കാരണവർ വധക്കേസ്; പ്രതി ഷെറിൻ പുറത്തേക്ക് ⦿ സൗദിയിൽ വാഹനാപകടം: മലയാളിയടക്കം പതിനഞ്ച് പേർ മരിച്ചു ⦿ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം ⦿ ചെന്താമര അന്ധവിശ്വാസി; സജിതയെ കൊലപ്പെടുത്തിയത് കൂടോത്രം ചെയ്‌തെന്ന സംശയത്തില്‍ ⦿ ജസ്പ്രീത് ബുമ്ര ഐസിസി 'ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 ⦿ 2025 നവംബർ 1ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; മുഖ്യമന്ത്രി ⦿ സ്മൃതി മന്ധാനയ്ക്കും അസമത്തുള്ളയ്ക്കും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ⦿ വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി ⦿ പഞ്ചാരക്കൊല്ലി കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മറ്റൊരു കടുവയുമായി ആക്രമണം; കഴുത്തിലെ മുറിവ് മരണകാരണം ⦿ തൃശൂരിൽ ആയുധം വീശി ഭീകരാന്തരീരക്ഷം സൃഷ്ടിച്ച നാല്‌ പേർ പിടിയിൽ ⦿ ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും കൊലയ്ക്കുപയോ​ഗിച്ച കൊടുവാളും കണ്ടെത്തിയതായി പൊലീസ് ⦿ റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ⦿ പാലക്കാട് ഇരട്ട കൊലപാതകം; ഭാര്യയെ വെട്ടിക്കൊന്നയാള്‍ ഭര്‍ത്താവിനെയും കൊന്നു ⦿ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ⦿ പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി ⦿ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി ⦿ ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ⦿ ലോസ് ആഞ്ചലസിലെ കാട്ടുതീ; 10,000 ഏക്കറിലധികം കത്തിനശിച്ചു, 50,000-ത്തിലധികം ആളുകൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് ⦿ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം കൈമാറി ⦿ പുണെയിൽ 37 പേർക്കുകൂടി ജിബിഎസ് ⦿ വീണ്ടും കടുവ ആക്രമണം, മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചു കൊന്നു; കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്

നിർഭയ രചനയുടെ പച്ചത്തുരുത്താണ് കേരളം: എൻ എസ് മാധവൻ

12 January 2025 08:00 PM

രാജ്യത്ത് നിർഭയമായി എഴുത്ത് തുടരാനാകുന്ന പച്ചത്തുരുത്താണ് കേരളമെന്ന് എൻ എസ് മാധവൻ. ചരിത്രം ആസ്പദമാക്കി എഴുതുന്നവർ കുറയുകയല്ല, അവർ നിശ്ശബ്ദരാക്കപ്പെടുകയാണ്. ചരിത്രസത്യങ്ങളെ മായ്ചുകളയാനുള്ള ശ്രമങ്ങൾ ചുറ്റും നടക്കുന്നു. കേരളവും തമിഴ്‌നാടും പോലെ ചുരുക്കം ചില ഇടങ്ങളേ സ്വതന്ത്രമായ എഴുത്ത് അനുവദിക്കുന്നുള്ളൂ. വടക്കേ ഇന്ത്യയിൽ സത്യം എഴുതുന്നവർക്ക് താമസിക്കാൻ വീട് കിട്ടാത്ത സ്ഥിതിയാണ്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് സമാനമായ സ്ഥിതി ആയിരുന്നു. അന്നത്തെ കൂലിയെഴുത്തുകാരെ ഇന്ന് കാലം ചവറ്റുകുട്ടയിൽ തള്ളിയെന്നും അവരുടെ പേരുപോലും ഓർമകളില്ലെന്നും എൻ എസ് മാധവൻ പറഞ്ഞു. മീറ്റ് ദി ഓതർ സെഷനിൽ എസ് ഹരീഷുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്‌.


സാങ്കേതിക വിപ്ലവത്തിന്റെ കാലത്ത് വായനയ്ക്ക് എന്തുസംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഗ്രാഫിക് നോവലുകൾ ജനപ്രിയമായി മാറി. കലയും സാഹിത്യവും എല്ലാക്കാലവും ഒരുപോലെ നിലനിൽക്കില്ല. കലാരൂപങ്ങൾക്കും പ്രകൃതിനിയമം ബാധകമാണ്. മഹാകാവ്യങ്ങളും ആട്ടക്കഥകളും ഓപ്പറകളും ഇല്ലാതായി. കാലത്തെ പണ്ട് അടയാളപ്പെടുത്തിയിരുന്നത് കവിതാശകലങ്ങൾകൊണ്ടായിരുന്നെങ്കിൽ ഇന്നത് സിനിമാ ഡയലോഗുകൾ കൊണ്ടാണ്. അതേസമയം, ഏകാഗ്രതക്കുറവുണ്ടെന്ന് പറയുന്ന ഇന്നത്തെ കുട്ടികൾ ഹാരി പോട്ടർ പോലെ വലിയ പുസ്തകങ്ങൾ താല്പര്യത്തോടെ വായിക്കുന്നുമുണ്ട്.


എഴുത്തിലും ചലച്ചിത്രങ്ങളിലും പ്രാദേശിക ഭാഷ വിപണനമൂല്യമുള്ളതായി മാറി. ഇതിനു തുടക്കം കുറിച്ചത് എം ടി യാണ്. എം ടി യുടെ നാലുകെട്ടും ഉറൂബിന്റെ ഉമ്മാച്ചുവും തകഴിയുടെ ചെമ്മീനും പ്രാദേശിക ഭാഷാ സൗന്ദര്യം കൊണ്ടുകൂടി ചർച്ച ചെയ്യപ്പെട്ടതാണ്. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തിയ എം ടിയുടെ എഴുത്തിൽ മാധവിക്കുട്ടിയുടെയോ ഒ വി വിജയന്റേയോ പല അടരുകളുള്ള എഴുത്തുശൈലി കാണണമെന്നില്ല. ഒ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ ആദ്യത്തെ കുറെ ലക്കങ്ങളിൽ വിമർശനം പോലും ഉന്നയിക്കാനാവാത്ത വിധം വിമർശകലോകം സ്തബ്ധരായിരുന്നു. അപരിചിത്വം തകർത്ത് പിന്നീടത് സമൂഹത്തിൽ പടർന്നുപിടിച്ചു. മലയാളം വായിക്കാനും എഴുതാനും സാഹചര്യമില്ലാതിരുന്ന വടക്കേ ഇന്ത്യൻ പ്രവാസകാലം കഴിഞ്ഞു തിരിച്ചെത്തിയാണ് ഹിഗ്വിറ്റ എഴുതിയത്. അതിനുശേഷമുള്ള എഴുത്തിൽ അതുകൊണ്ടുതന്നെ മറ്റൊരു ശൈലി പ്രകടമായി.


ഇന്ത്യ മതേതര സ്വഭാവം കൈവരിച്ചുവെന്ന മിഥ്യാധാരണയിലായിരുന്നു നാം. ബോംബെ മുംബൈ ആയി മാറിയ കാലത്താണ് ആ വിശ്വാസം തെറ്റാണെന്ന് ആദ്യമായി ബോധ്യപ്പെട്ടത്. കേരളത്തേക്കാൾ രാഷ്ട്രീയബോധമുള്ള ജനത വടക്കേ ഇന്ത്യക്കാരാണെന്നും അവരുടെ ജീവൽപ്രശ്നങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമല്ലെന്നും എൻ എസ് മാധവൻ പറഞ്ഞു.


പ്രമേയമാണ് എഴുത്തിന്റെ ഭാഷ നിശ്ചയിക്കുന്നതെന്ന് എസ് ഹരീഷ് പറഞ്ഞു. ഓരോ നോവലെഴുതുമ്പോഴും തന്റെ വായന മാറുന്നുണ്ട്. ചുറ്റുമുള്ള ലോകം മാറുന്നുണ്ട്. ഇവയുടെ സ്വാധീനം എഴുത്തിലുമുണ്ടാകും. എന്നാൽ പ്രമേയമാണ് പ്രധാനമായും ഭാഷ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് തന്റെ മൂന്ന് നോവലുകളിലെയും ഭാഷ തികച്ചും വ്യത്യസ്തമായിരിക്കുന്നത്. സംഭവബഹുലമായ ‘മീശ’യിൽനിന്ന് അന്തർമുഖത്വമുള്ള ശൈലിയിലേക്ക് മറ്റു നോവലുകൾ പോയത് തന്റെ തന്നെ ഉള്ളിലുള്ള അന്തർമുഖത്വം കൊണ്ടാണെന്നും എൻ എസ് മാധവന്റെ ചോദ്യത്തിന് ഹരീഷ് മറുപടി നൽകി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration