Monday, January 13, 2025
 
 
⦿ സിപിഐഎം പ്രവർത്തകൻ അശോകൻ വധക്കേസ്; എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി ⦿ പാലക്കാട് ജപ്തി ഭയന്ന് തീകൊളുത്തിയ വീട്ടമ്മ മരിച്ചു ⦿ പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു ⦿ വാളയാർ കേസിൽ അച്ഛനും അമ്മയും പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു ⦿ ഭാവ ഗായകന് വിട; പി ജയചന്ദ്രന്‍ അന്തരിച്ചു ⦿ വയനാട് ഡിസിസി ട്രഷററുടെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി ⦿ പെരിയ കേസ് പ്രതികളായ സിപിഐഎം നേതാക്കൾ പുറത്തിറങ്ങി; സ്വീകരിച്ച് പാർട്ടി നേതാക്കൾ ⦿ ജീവനെടുത്ത് കാട്ടാന: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിന് ദാരുണാന്ത്യം ⦿ തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 4 മരണം; നിരവധി പേര്‍ക്ക് പരിക്ക് ⦿ ‘ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’ ; മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ് ⦿ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദൽ; 'സനാതൻ സേവാ സമിതി' രൂപീകരിച്ച് കെജ്‌രിവാൾ ⦿ വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍ ⦿ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; നാളെ കോടതിയിൽ ഹാജരാക്കും ⦿ രണ്ടര പതിറ്റാണ്ടിന് ശേഷം സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍ ⦿ നടി ഹണിറോസിന്റെ പരാതിയിൽ നടപടി; ബോബി ചെമ്മണൂർ കസ്റ്റഡിയിൽ ⦿ എടയാര്‍ വ്യാവസായിക മേഖലയിൽ തീപ്പിടിത്തം; വ്യാപക നാശനഷ്ടം, ആളപായമില്ല ⦿ നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 126 ആയി, 188 പേര്‍ക്ക് പരിക്ക് ⦿ പേപ്പർ ബാലറ്റിലേയക്ക്‌ മടങ്ങില്ല: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ⦿ 25,700 കോടിയുടെ നിക്ഷേപം വരും; വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ⦿ മരണമടഞ്ഞ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ അവഹേളിച്ച് കെപിസിഐ പ്രസിഡന്റ് കെ സുധാകരന്‍ ⦿ ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് ⦿ അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ ⦿ ഡൽഹി പോളിങ്ങ് ബൂത്തിലേയ്ക്ക് ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികൾക്ക് ജീവപര്യന്തം ⦿ നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനം; 32 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക് ⦿ ‘ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും’; നിലപാട് ആവര്‍ത്തിച്ച് പി വി അന്‍വര്‍ ⦿ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു; ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു ⦿ 2 മക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിന്നാലെ ജീവനൊടുക്കി സോഫ്റ്റ്‌വെയർ എൻജിനീയറും ഭാര്യയും ⦿ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു ⦿ കോൺഗ്രസിനെ പിടിച്ചുകുലുക്കി വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ കുറിപ്പ് ⦿ ചോറ്റാനിക്കരയിൽ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിജിൽ തലയോട്ടിയും അസ്ഥികൂടവും ⦿ പി വി അൻവറിനു ജാമ്യം ⦿ എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ് ⦿ കര്‍ണ്ണാടകയില്‍ രണ്ട് കുട്ടികൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു ⦿ ബ്രേക്ക് നഷ്ടമായി; KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാല്

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ

18 April 2024 07:15 PM

ലോക്സഭ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂർത്തീകരിക്കാൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 തിരഞ്ഞെടുപ്പ് നിരീക്ഷകരെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരും ആണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഒരോ ലോക്സഭാ മണ്ഡലത്തിനും ഒരാൾ വീതം പൊതു, ചെലവ് നിരീക്ഷകരും രണ്ട് മണ്ഡലങ്ങൾക്ക് ഒരാൾ വീതം പൊലീസ് നിരീക്ഷകരുമാണുള്ളത്.


ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആർഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവർത്തിക്കുന്നത്. മാർച്ച് മൂന്ന് മുതൽ തുടങ്ങിയ നിരീക്ഷരുടെ പ്രവർത്തനം വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ തുടരും. അതത് ലോക്സഭ മണ്ഡലങ്ങളിൽ ഓഫീസ് തുറന്നാണ് പ്രവർത്തനം. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കുക.


ഒബ്സർവേഴ്സ് പോർട്ടൽ വഴി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ടാണ് ഇവർ റിപ്പോർട്ട് നൽകുന്നത്. നിരീക്ഷകർ നൽകുന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ലഭ്യമാക്കുന്നതും രഹസ്യസ്വഭാവത്തിലുമുള്ളതുമായിരിക്കും. ജനപ്രാതിനിധ്യ നിയമത്തിലെ (1951) അനുച്ഛേദം 20 ബി പ്രകാരം നിയോഗിക്കപ്പെട്ട നിരീക്ഷകർക്ക് വിപുലമായ അധികാരങ്ങളാണുള്ളത്. വോട്ടെണ്ണൽ നിർത്തിവെക്കാൻ വരണാധികാരിക്ക് നിർദേശം നൽകാൻവരെ നിരീക്ഷകർക്ക് അധികാരമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാർഗനിർദേശങ്ങളും മണ്ഡലങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തലും സ്വതന്ത്ര്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ എടുക്കലുമാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം. പൊതുനിരീക്ഷകർ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്നും ലംഘനങ്ങളിൽ നടപടി എടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമ്പോൾ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നത് ചെലവ് നിരീക്ഷകരാണ്.


പാർട്ടികളോ സ്ഥാനാർഥികളോ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോഘട്ടത്തിലും ഉയർത്തുന്ന പരാതികൾ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് നിരീക്ഷകരാണ്. മാതൃകാ പെരുമാറ്റച്ചട്ടം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, പോസ്റ്റൽ ബാലറ്റ് വിതരണം, സുരക്ഷാസംവിധാനങ്ങൾ വിന്യസിക്കൽ, റാൻഡമൈസേഷൻ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയകളും നിരീക്ഷകരുടെ കർശന നിരീക്ഷണത്തിലായിരിക്കും.


പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ നിരീക്ഷകർക്ക് നേരിട്ടും ഫോണിലൂടെയും നൽകാം. മാതൃകാപെരുമാറ്റച്ചട്ടലംഘനം, സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികൾ, മതസ്പർദ്ധക്കിടയാക്കുന്ന പ്രവർത്തനങ്ങൾ, പ്രസംഗങ്ങൾ, സ്ഥാനാർത്ഥികളെ വ്യക്തിഹത്യ ചെയ്യൽ തുടങ്ങിയ പരാതികൾ പൊതുജനങ്ങൾക്ക് നിരീക്ഷകർക്ക് നൽകാവുന്നതാണ്. തിരഞ്ഞെടുപ്പിൽ പണം, മദ്യം, പാരിതോഷികങ്ങൾ, ഭീഷണി, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ വോട്ടർമാരെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്തയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നിയമനടപടികളും നിരീക്ഷകർ സ്വീകരിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration