Thursday, April 23, 2026
 
 
⦿ 8 വയസുകാരൻ മരിച്ച കിടപ്പുമുറിയിൽ ഇന്നും പാമ്പ് ⦿ വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും ⦿ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി ⦿ കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ⦿ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം ⦿ വെടിക്കെട്ട് മുറപോലെ നടക്കണം;പാറമേക്കാവ് ദേവസ്വം ⦿ തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ⦿ തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 13 ⦿ ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു ⦿ ‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: എഐവൈഎഫ് ⦿ ജപ്പാനിൽ വൻ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് ⦿ ഭാര്യയുടെ ഫോട്ടോ പകർത്തുകയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം ⦿ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍ ⦿ വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം ⦿ ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു ⦿ ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ച് വിഷു ആശംസ; ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ ⦿ വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം ⦿ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ് ⦿ ലൈംഗിക പീഡന പരാതി; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ⦿ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു ⦿ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു ⦿ നിതിന്‍ രാജിന്റെ മരണം ; ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി ⦿ താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം ⦿ 'ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും'; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല ⦿ പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം ⦿ സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ ⦿ മൂഴിക്കലിൽ പതിനാറുകാരിയുടേത് കൊലപാതകം ⦿ അപകടത്തില്‍പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതി ⦿ ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു ⦿ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു ⦿ ഉത്തർപ്രദേശിൽ ബോട്ടപകടം ; 10 തീർഥാടകർ മരിച്ചു ⦿ ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരക്കുന്നു; പി സി ജോർജ് ⦿ സെൽഫിയെടുക്കാൻ ശ്രമംത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം

ചൈനീസ് ജിയോട്യൂബ് ആദ്യഘട്ട പരീക്ഷണം വിജയം

01 March 2024 02:00 PM

കേരളത്തിലാദ്യമായി പൂന്തുറയില്‍ ചൈനയില്‍ നിന്നും എത്തിച്ച ജിയോ ട്യൂബ് കടലില്‍ നിക്ഷേപിച്ചുള്ള പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുട്ടംപേരൂര്‍ ആറ് വളപ്പ് മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


തിരമാലയടിച്ച് കര നഷ്ടപ്പെടുന്നത് തീരദേശത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദ്യഘട്ടത്തില്‍ 150 കോടി രൂപ ചെലവില്‍ 200 മീറ്റര്‍ ട്യൂബില്‍ 250 ടണ്‍ മണല്‍ കയറ്റി കടലിനകത്തു നിക്ഷേപിച്ചപ്പോള്‍ തന്നെ വലിയ രീതിയില്‍ കര സംരക്ഷിക്കാനായി. ഈ പദ്ധതി പൂര്‍ണമായും ലക്ഷ്യത്തിലെത്തിയാല്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. കടലിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കാന്‍ വിഴിഞ്ഞത്ത് കൃത്രിമ പാനലുകള്‍ നിക്ഷേപിച്ചിട്ടുണ്ട്.


കുട്ടംപേരൂര്‍ ആറിനെ ടൂറിസവുമായി ബന്ധപ്പെടുത്തി ജലാശയത്തില്‍ പരമാവധി മത്സ്യകൃഷി നടത്തണം. വിഷമില്ലാത്ത മത്സ്യം ജനങ്ങള്‍ക്ക് കൊടുക്കുകയാണ് പ്രധാനം. മത്സ്യസമ്പത്തിനൊപ്പം വരുമാന സ്രോതസ്സും വർധിക്കണം. ഇതിനായി ഫിഷറീസ് വകുപ്പ് പച്ചമീനും ഉണക്ക മീനും ഓണ്‍ലൈന്‍ വില്‍പന സംവിധാനം തിരുവനന്തപുരത്ത് ആരംഭിച്ചു. അടുത്തതായി കൊല്ലം ജില്ലയിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനം ആരംഭിക്കും. മത്സ്യ സമ്പത്ത് വർധിക്കുന്നതിന് ഒപ്പം മാര്‍ക്കറ്റും വിപുലമാക്കും.


മത്സ്യകൃഷിയോടു ചേര്‍ന്ന് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകണം. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ചെറിയ ഹട്ടുകള്‍, കൃഷി ചെയ്യുന്ന മത്സ്യം പാകം ചെയ്യാനുള്ള സംവിധാനങ്ങള്‍, ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന അന്തരീക്ഷം എന്നിവ ഒരുക്കിയെടുത്താല്‍ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗമാകുമെന്നും മന്ത്രി പറഞ്ഞു.


എണ്ണയ്ക്കാട് ഫിഷ് ലാന്‍ഡിങ് സെന്ററിന് സമീപം നടന്ന ചടങ്ങില്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പുഷ്പലത മധു അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷന്‍ അംഗം കെ.ആര്‍ മോഹനന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ രാജേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ ശ്രീകുമാര്‍, ജി. ഉണ്ണികൃഷ്ണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഫിറോസിയ നസീമ ജലാല്‍, അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍ സിബി സോമന്‍, ഫിഷറീസ് ഓഫീസര്‍ ദീപു, ഫിഷറീസ് പ്രോജക്ട് ഓഫീസര്‍ സുഗന്ധി, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ വിപിഷ, റവ. ഫാ.സൈജു ജോര്‍ജ് മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration