മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ 18 കോടി രൂപ കണ്ടുകെട്ടി
കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തി വകകളും കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് റജ്‌സിട്രേഷന്‍ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നല്‍കും.
മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ക്രൈംബ്രാഞ്ച് സംഘം. കണ്ടുകെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ബാക്കി ആസ്തി വകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനു തുടക്കമിടാനായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സംസ്ഥാനമെമ്പാടുമുള്ള ആസ്തിവകകളുടെ വിവരങ്ങള്‍ നല്‍കാൻ ക്രൈംബ്രാഞ്ച് റജിസ്‌ട്രേഷന്‍ ഐജിക്കും ലാന്‍ഡ് റവന്യും കമ്മീഷണര്‍ക്കും കത്ത് നല്‍കി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ പങ്കാളികളായ മറ്റ് കമ്പനികളുടെ ആസ്തിവകകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ച് നീക്കം.