Sunday, June 01, 2025
 
 
⦿ ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയ സംഭവം; പേരൂര്‍ക്കട എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം ⦿ വാഴാനി ഡാം ഷട്ടറുകൾ ശനിയാഴ്ച തുറക്കും ⦿ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം, മൂന്ന് ജില്ലകളിൽ‌ അവധി ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലപാതകം: 9 ആർഎസ്എസുകാർ കുറ്റക്കാർ ⦿ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലേർട്ട് ⦿ നിലമ്പൂരില്‍ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി ⦿ മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി ⦿ മണ്ണാർക്കാട് ബസിന് അടിയിൽപ്പെട്ട് എംപ്ലോയ്മെന്റ് ഓഫീസർ മരിച്ചു ⦿ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ⦿ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം ⦿ മുങ്ങിയ കപ്പലിൽനിന്നുള്ള എണ്ണ തീരത്തേക്ക് പടർന്നിട്ടില്ല; മാലിന്യത്തിന്റെ ഉത്തരവാദിത്തം കപ്പൽ കമ്പനിക്ക് ⦿ കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ⦿ മൂഴിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തി; കക്കാട്ടാറിന്‍റെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം ⦿ മാസപ്പിറവി കണ്ടില്ല; ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍ ⦿ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ കേസ് ⦿ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ഡിഎംകെയുമായി ധാരണയായതായി സൂചന ⦿ മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ ⦿ തീവ്രമഴ: റെഡ് അലർട്ട് തുടരും; മിന്നൽ പ്രളയം സൃഷ്ടിച്ചേക്കാം ⦿ തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍ ⦿ കനത്ത മഴ: ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു ⦿ ആലുവയിൽ ട്രാക്കിൽ മരം വീണു; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു ⦿ അബ്ദുൾ റഹീമിന്‌ 20 വർഷം തടവുശിക്ഷ; അടുത്ത വർഷം മോചിതനാകാം ⦿ മ‍ഴ കനക്കും! അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ⦿ രാജ്യത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ ⦿ റെയിൽവേയുടെ ആദ്യത്തെ 9,000 HP ഇലക്ട്രിക് ലോക്കോമോട്ടീവ്‌ എഞ്ചിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ⦿ ശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു ⦿ കനത്ത മഴ: കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ⦿ കോതമംഗലത്ത് ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ജീവനൊടുക്കി ⦿ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി ⦿ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും ⦿ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്തും ദേഹത്തും പരിക്ക് ⦿ കണ്ണൂര്‍ മണ്ണിടിച്ചിലില്‍ ഒരു മരണം, ഒരാള്‍ക്ക് പരിക്കേറ്റു ⦿ മൈസൂർ പാക്ക് ഇനി ‘മൈസൂർ ശ്രീ’ ⦿ ദീപ്തിപ്രഭ മരിച്ചത് ഫ്രിജിൽവച്ച ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമിറേജ് ⦿ KPCC വീട് വച്ച് നൽകിയ മറിയക്കുട്ടി ബിജെപിയിൽ
news

ഡൽഹിയ്‌ക്കെതിരെ കൊൽക്കത്തയ്‌ക്ക് 14 റൺസ് ജയം

30 April 2025 10:06 AM

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാലാം ജയം. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോൽപ്പിച്ചു. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിനാണ് കൊൽക്കത്ത തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 190 റൺസിൽ ഒതുങ്ങി.

മൂന്നു വിക്കറ്റ് എടുത്ത സുനിൽ നരെയ്ന്റെ പ്രകടനമാണ് കൊൽക്കത്തക്ക് ജയം ഒരുക്കിയത്. 32 പന്തിൽ 44 റൺസെടുത്ത അംഗ്ക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.രണ്ടു വിക്കറ്റുമായി വരുൺ ചക്രവർത്തിയും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 9 വിക്കറ്റ് നഷ്ടത്തിലാണ് 204 റൺസ് എടുത്തത് . ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.

അംഗ്ക്രിഷിനൊപ്പം റിങ്കു സിങ് (36 റൺസ്), റഹ്മാനുല്ല ഗുർബാസ് (26), സുനിൽ നരെയ്ൻ (27), അജിൻക്യ രഹാനെ (26), ആന്ദ്രെ റസ്സൽ (17) എന്നിവരുടെ പ്രകടനമാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വെങ്കടേഷ് അയ്യർ (7), റൂവ്മൻ പവൽ (5), അനുകുൽ റോയ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒരു റൺസോടെ വരുൺ ചക്രവർത്തിയും റണ്ണൊന്നുമെടുക്കാതെ ഹർഷിത് റാണയും പുറത്താകാതെ നിന്നു.

ഡൽഹിക്ക് വേണ്ടി ഫാഫ് ഡുപ്ലെസി 62 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ 43 റൺസും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച് വിപ്രജ് നിഗവും പ്രതീക്ഷ നൽകിയെങ്കിലും 38 റൺസ് നേടി പുറത്തായി. മറ്റാർക്കും തിളങ്ങാനായില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration