![](/admin/images/uploads/blogs/20240513222659.jpg)
ഫെഡറേഷൻ കപ്പ്: നീരജ് ചോപ്രയ്ക്കും കിഷോർ ജെനയ്ക്കും ഫൈനലിലേക്ക് നേരിട്ട് യോഗ്യത
ഒളിമ്പിക്‌സ് സ്വർണ ജേതാവ് നീരജ് ചോപ്രയ്ക്കും കിഷോർ ജെനയ്ക്കും ഫെഡറേഷൻ കപ്പ് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം. ജാവലിൻത്രോ ഫൈനലിൽ പങ്കെടുക്കാനുള്ള കുറഞ്ഞ യോഗ്യതാ ദൂരമായ 75 മീറ്റർ നിരവധി തവണ താണ്ടിയതിനാലാണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്. മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്ര പങ്കെടുക്കുന്നത്. 2021 ഫെഡറേഷൻ കപ്പിലാണ് അവസാനമായി മത്സരിച്ചത്. അന്ന് 87.80 മീറ്റർ എറിഞ്ഞ് ജാവലിൻത്രോയിൽ സ്വർണം നേടി.
ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ രണ്ടാംസ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫെഡറേഷൻ കപ്പിനെത്തുന്നത്. ദോഹയിൽ രണ്ടു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്‌മായത്. ചെക്ക് താരം യാകൂബ് വാദ്‌ലെജ് 88.38 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. നീരജിന്റെ അവസാന ത്രോ 88.36 മീറ്ററായിരുന്നു. മുൻ ലോക ചാമ്പ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 86.62 മീറ്റർ എറിഞ്ഞ് മൂന്നാമതായി. 10 പേർ അണിനിരന്ന മത്സരത്തിൽ ഒമ്പതാംസ്ഥാനത്തായിരുന്നു (76.31 മീറ്റർ) കിഷോർ ജെന