പ്രതിസന്ധികളോട് പടവെട്ടി വി എൻ വാസൻ
വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികളോട് പടവെട്ടി ഡിവൈഎഫ്‌ഐയെയും സിപിഐഎമ്മിനെയും കോട്ടയത്തിന്റെ മണ്ണില്‍ ആഴത്തില്‍ വേരോടിച്ച നേതാവാണ് വി.എന്‍ വാസവന്‍. കാരുണ്യ പ്രവർത്തങ്ങളിലൂടെ അശരണര്‍ക്ക് കൈത്താങ്ങാകുകയും ചെയ്ത വി എന്‍ വാസവൻ ഇനി കേരള മന്ത്രിസഭയിൽ. പിണറായി മന്ത്രിസഭയില്‍ കന്നിക്കാരനായ അദ്ദേഹം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് 14,303 വോട്ടുകള്‍ക്ക് വിജയിച്ചു. 2006–-11ല്‍ കോട്ടയം എംഎല്‍എയായിരുന്ന അദ്ദേഹം നിയമസഭയില്‍ എത്തുന്നത് രണ്ടാം വട്ടം.
മറ്റക്കര വെള്ളേപ്പള്ളിയില്‍ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകനായി ജനിച്ച വിഎന്‍ വാസവന്റെ ചെറുപ്പം ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു. പഠനവും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയില്‍ മികച്ച മാര്‍ക്കോടെ പത്താം ക്ലാസ്സ് പാസായെങ്കിലും തുടര്‍ പഠനത്തിന് ഫീസ് തടസമായപ്പോള്‍ എളുപ്പം തൊഴില്‍ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്കായി.
ഏറ്റുമാനൂര്‍ ഐ ടി ഐയിലെ വിദ്യാഭ്യാസകാലം വാസവനെ ഇടുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലേക്ക് അടുപ്പിച്ചു. വീട്ടിലെയും നാട്ടിലെയും അന്തരീക്ഷം ഏതു ചെറുപ്പക്കാരനെയും പോലെ വാസവനെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ പോരാളിയാക്കി. വാസവന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെ വളര്‍ത്തിയത് നാട്ടിലെ ജ്ഞാനപ്രബോദിനി ഗ്രന്ഥശാല ആയിരുന്നു. അവിടുത്തെ വൈകുന്നേരങ്ങള്‍ പുസ്തകളുമായി കൂടുതല്‍ അടുപ്പിച്ചു. സ്‌കൂള്‍ പഠന കാലത്തേക്കാള്‍ കൂടുതല്‍ അറിവ് നല്‍കുന്നിടമായി ആ ലോകം.
1974ല്‍ സിപിഐ എം അംഗമായി. 1991 ല്‍ പാര്‍ടി ജില്ലാ കമ്മിറ്റിയിലും 97ല്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു ജില്ലാപ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിഐടിയു അഖിലേന്ത്യാജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാനകമ്മിറ്റിയംഗവുമാണ്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ പ്രഥ സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കോഫീഹൗസ് എംപ്ലോയീസ് യൂണിയന്‍ സ്ഥാപക പ്രസിഡന്റ്, കേരള സാറ്റ്കോം വര്‍ക്കേഴ്സ് ആന്‍ഡ് അസോസിയേറ്റ്സ് സ്ഥാപക സംസ്ഥാന പ്രസിഡന്റ് അടക്കം നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ്. കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായും പ്രവര്‍ത്തിച്ചു.പുതുപ്പള്ളിയില്‍ അഭ്യന്തരമന്ത്രിയെ കരിങ്കൊടിച്ച സമരത്തില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് വിധേയനായി ആശുപത്രിയിലും പിന്നീട് ജയിലുമായി.
കോട്ടയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുൻപേ വാസവന്‍ എത്തുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട് \'. വാസവനെക്കുറിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടേതാണ് ഈ കമന്റ്.