പനവല്ലിയെ വിറപ്പിച്ച കടുവ കൂട്ടിലായി
സിപിഐയിൽ നിന്ന് ആദ്യത്തെ വനിതാമന്ത്രിയാണ് മന്ത്രിസഭയിലേക്കെത്തുന്ന ജെ ചിഞ്ചുറാണി. ചടയമംഗലം മണ്ഡലത്തില് നിന്നാണ് ചിഞ്ചു റാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൊല്ലം മുണ്ടയ്ക്കല്‍ വില്ലേജില്‍ ഭരണിക്കാവ് തെക്കേ വിളയില്‍ വെളിയില്‍ വടക്കതില്‍ വീട്ടില്‍ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് എന്‍. ശ്രീധരന്റെയും ജഗദമ്മയുടേയും മകളായി 1963ല്‍ ജനിച്ച ചിഞ്ചുറാണി 1970 ല്‍ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. കൊല്ലം ഭരണിക്കാവ് എല്‍. പി സ്ക്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നത്. പ്രൈമറി വിദ്യാര്‍ത്ഥി ആയിരിക്കുമ്പോൾ തന്നെ കലാ-കായിക രംഗങ്ങങ്ങളില്‍ മികവു തെളിയിച്ച് കൊല്ലത്തെ അറിയപ്പെടുന്ന കായിക താരമായി. കൊല്ലം ശ്രീ നാരായണ വനിതാ കോളജിലെ തുടര്‍ച്ചയായി ചമ്പ്യാനാകുകയും ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്രോസ് കൺട്രി റെയ്സിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എൻസിസി കേഡറ്റ് ചിഞ്ചുറാണി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നും നേരിട്ട് മെഡലുകള്‍ ഏറ്റുവാങ്ങി.
കൊല്ലം അയത്തില്‍ വി.വി.എച്ച് എസ്സിലെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലേയും എ.ഐ.എസ് എഫ് നേതാവായും യുവജന രംഗത്ത് പ്രവര്‍ത്തിക്കന്ന അവസരത്തില്‍ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു.ഇപ്പോള്‍ പാര്‍ട്ടി ദേശീയ കൗണ്‍സിലംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റും പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സനുമാണ്. സി അച്യുതമേനോന്‍ കൊല്ലം ജില്ല സഹകരണ ഹോസ്പിറ്റല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്ത് മെമ്പർ, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍, ജില്ലാ പഞ്ചായത്തംഗം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ 20 വര്‍ഷക്കാലം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു.