Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

മലപ്പുറത്ത് പതിനാലുകാരി അഞ്ച് മാസം ഗര്‍ഭിണി; സഹോദരനും ബന്ധുവും പിടിയില്‍

17 March 2021 10:27 PM

മസാല ബോണ്ട് കേസില്‍ കിഫ്ബിയുടെ രണ്ട് ഉന്നതോദ്യോഗസ്ഥരും രണ്ടാംവട്ടവും കിഫ്ബിയ്ക്ക് മുന്‍പില്‍ ഹാജരായില്ല.

കിഫ്ബി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി ( ഇഡി) ഏറ്റുമുട്ടലിന്‍റെ പാത സ്വീകരിക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത് സിംഗ് എന്നിവര്‍ക്കാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രണ്ടാമതും നോട്ടീസ് നല്‍കിയത്. പക്ഷെ ഇവര്‍ രണ്ടു പേരും തല്‍ക്കാലം വരാന്‍ തയ്യാറല്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു.

ഒരു വട്ടം കൂടി ഇവര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയയ്ക്കും. കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് അയയ്ക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അതോടെ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ‍ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗിനും വഴങ്ങേണ്ടതായി വരും.

ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.എം. എബ്രഹാം പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി വനിതാ ഉദ്യോഗസ്ഥയെ ഇഡി മാനസികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇഡിയ്‌ക്കെതിരെ കേസെടുക്കാനുള്ള നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥയുടെ പരാതി തെറ്റാണെന്ന് ഇഡി വാദിക്കുന്നു. കെ.എം. എബ്രഹാമിന് പകരമായാണ് ഉദ്യോഗസ്ഥ ഹാജരായത്. അവര്‍ ഒരു സത്യവാങ്മൂലം എഴുതി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇഡി വാദിക്കുന്നു.

മാത്രമല്ല, ഇഡിയ്‌ക്കെതിരെ കേസെടുക്കണമെങ്കില്‍ ഇഡി പീഢിപ്പിച്ചു എന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥര്‍ പരാതി നല്‍കണം. ഇതിന് ഇനിയും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള ശിക്ഷാനടപടികളെ ഭയന്നാണ് ഇത്. ആരോപണം ഉന്നയിക്കുന്ന ഉദ്യോഗസ്ഥ കെ.എം. എബ്രഹാമിന്‍റെ ശുപാര്‍ശയില്‍ ഐഎഎസ് പട്ടികയില്‍ എത്തിയതാണെന്നും ആരോപണമുണ്ട്. ഇനി ഉദ്യോഗസ്ഥ പരാതി നല്‍കിയാല്‍ തന്നെ ഇഡി ഉയര്‍ന്ന കോടതിയെ സമീപിക്കും. ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന ഭയം ഉദ്യോഗസ്ഥയ്ക്കും ഉണ്ട്.

കിഫ്ബി 2019 മെയ് മാസത്തിലാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി 9.72 ശതമാനം പലിശയ്ക്ക് 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. സംസ്ഥാനങ്ങള്‍ രാജ്യത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ബോഡി കോര്‍പറേറ്റായ കിഫ്ബിയ്ക് മസാല ബോണ്ട് വഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്‍റെ എന്‍ഒസി മതിയെന്നാണ് സംസ്ഥാനസര്‍ക്കാരും തോമസ് ഐസക്കും വാദിക്കുന്നത്. എന്നാല്‍ വിദേശനാണയ മാനേജ്‌മെന്‍റ് നിയമം (ഫെമ) ലംഘിച്ചുവെന്നതിനാലാണ് ഇഡി കേസന്വേഷിക്കുന്നത്. കിഫ്ബിയുടെ നീക്കം ഭരണഘടനയുടെ 293(1)വകുപ്പനുസരിച്ചും തെറ്റാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ്വ് ബാങ്കില്‍ നിന്നും കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആശങ്കകളെക്കുറിച്ചും അന്വേഷിച്ച്‌ ഇഡി കത്തയച്ചിട്ടുണ്ട്. കിഫ്ബിയുടെ ബാങ്കിംഗ് പാര്‍ട്ണറായ ഏക്‌സിസ് ബാങ്കിന്‍റെ ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യും. വേണ്ടി വന്നാല്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ഇഡി ചോദ്യം ചെയ്യുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration