അമേഠിയിൽ വിജയക്കൊടി പാറിച്ച് സ്‌മൃതി
അമേഠി : നെഹ്‌റു കുംടുബത്തിന്റെ കുത്തക മണ്ഡലം അമേഠിയിൽ ഒടുവിൽ രാഹുൽ ഗാന്ധി തോൽവിയറിഞ്ഞു.കഴിഞ്ഞ തവണ ഒരു ലക്ഷത്തിൽപരം വോട്ടിനു രാഹുൽ ഗാന്ധിയോട് തോറ്റ ബിജെപി സ്ഥാനാർത്ഥി സ്‌മൃതി ഇറാനി തന്നെയാണ് രാഹുലിനെ ഇത്തവണ അരലക്ഷം വോട്ടുകൾക്ക് തോൽപ്പിച്ചത്.
ഇതിനു മുൻപ് അമേഠിയിൽ തോൽവിയറിഞ്ഞത് അടിയന്തരാവസ്ഥക്ക് ശേഷം 3 വർഷവും 1998ലുമാണ്.അടിയന്തരവസ്ഥക്ക് ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധി ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങ്ങിനോട് തോറ്റിരുന്നു.രാജീവിനു ശേഷം, ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് പരാജയപ്പെടുത്തി.എന്നാൽ ഒരു വര്ഷത്തിനു ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ മണ്ഡലം സോണിയ ഗാന്ധി തിരിച്ചു പിടിച്ചു.
2004ലാണ് സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്ക് മണ്ഡലം കൈമാറുന്നത്.അന്ന് 3 ലക്ഷത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്.2009ലും അത് ആവർത്തിച്ചു.എന്നാൽ 2014ൽ ബിജെപിയുടെ സ്‌മൃതി ഇറാനി ശക്തമായ മത്സരം കാഴ്ചവച്ചു.അപ്പോഴും രാഹുൽ ജയിച്ചു എങ്കിലും ഭൂരിപക്ഷം ഒരു ലക്ഷമായി കുറഞ്ഞു.
അതിനു ശേഷം അമേഠിയിൽ സ്‌മൃതി ഇറാനി നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും തന്നെയാണ് ഇത്തവണ അരലക്ഷം വോട്ടിന്റെ വിജയം സമ്മാനിച്ചത്.