പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമം: കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പട്ടാമ്പി : തൊഴിലില്ലാതെ കഴിയുന്ന അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ പട്ടാമ്പിയില്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരുടെ ശ്രമം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുഹമ്മദ് ഇസ്മയില്‍, ഷിജില്‍, മുസ്ലിംലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഷഫീഖ്, സക്കീര്‍ ഹുസൈന്‍, മരയ്ക്കാര്‍, സക്കീര്‍ എന്നിവര്‍ക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു.
അതെ സമയം നഗരസഭ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍ നൽകിയ പരാതിയിൽ സിഐടിയു പട്ടാമ്പി താലൂക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സക്കീറിനെതിരെ പോലീസ് കേസെടുത്തു. അതിഥി തൊഴിലാളികളോടുള്ള പട്ടാമ്പി നഗരസഭയുടെ അവഗണന ചോദ്യം ചെയ്തതിന് സിഐടിയു സിഐടിയു പട്ടാമ്പി താലൂക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സക്കീറിനെതിരെ നഗരസഭ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍ കള്ളപ്പരാതി നല്‍കി. പരാതിയില്‍ സക്കീറിനെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാൽ നഗരസഭയുടെ സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം നഗരസഭ ഭരണസമിതിയുടെ ഇഷ്ടക്കാര്‍ക്കും അനര്‍ഹര്‍ക്കും നല്‍കുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. അര്‍ഹതപ്പെട്ടവരെ കണ്ടെത്താനും അവര്‍ക്ക് ഭക്ഷണം എത്തിക്കാനും വാര്‍ഡുതല സംവിധാനം ഇനിയും ഒരുക്കിയിട്ടില്ല. ദ്രുതകര്‍മ സേനയെയും തയ്യാറാക്കിയില്ല. ഇതിനെ ചോദ്യം ചെയ്തതിനുള്ള പക വീട്ടലാണ് ഈ പരാതിയും കേസും എന്ന് സിപിഐ എം ഏരിയാ സെക്രട്ടറി എൻ പി വിനനയകുമാർ പറഞ്ഞു. അതിഥി തൊഴിലാളികളുടെ പരാതി കേൾക്കാൻ വന്ന ലേബർ ഓഫീസർ വിളിച്ചിട്ടാണ് സകീർ അവിടെ എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ക്യാന്റീനിലാണ് സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വിളിക്കുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയും ഇവിടെയുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് വീട്ടില്‍തന്നെ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നഗരസഭ തയ്യാറാകാതിരുന്നതും ചര്‍ച്ചയായി. കുടുംബശ്രീ മിഷന്‍ ഭക്ഷണം നല്‍കാന്‍ തയ്യാറായിട്ടും നഗരസഭ ഭരണസമിതി ഇടപെട്ട് തടഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്തതിനാണ് സക്കീറിനെ കള്ളക്കേസില്‍ കുടുക്കിയത് എന്നാണ് സിപിഐഎം വാദം. നാലു ദിവസമായി നഗരസഭ ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറാകുന്നില്ല എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുഹമ്മദ് മുഹ്സിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സബ് കലക്ടറും ലേബര്‍ ഓഫീസറും സംഘവും തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു.