തെക്കേ ഇന്ത്യയിൽ ബിജെപി മുന്നേറ്റമില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെക്കേ ഇന്ത്യയിൽ കാര്യമായ മുന്നേറ്റമുണ്ടാകാനാകാതെ ബിജെപി . കര്‍ണാടകയില്‍ 28ല്‍ 23 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട് എന്നത് മാത്രമാണ് അവർക്കു ആശ്വസിക്കാനുള്ളത്. തെലങ്കാനയിലെ 5 സീറ്റിയിൽ ബിജെപി ചെയ്യുന്നു. കർണാടകയിൽ ഭരണമുന്നണിക്കു വലിയ തിരിച്ചടിയാണ് കിട്ടിയത്. കോണ്‍ഗ്രസ് 3 സീറ്റിലും ജെഡിഎസും ഒരു സ്വതന്ത്രനും ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്
തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടും. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എണ്‍പതിനായിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ്. തമിഴ് നാട്ടിൽ ആകെയുള്ള 39 സീറ്റുകളിൽ 37ലും ഡിഎംകെ സഖ്യം ലീഡ് ചെയ്യുന്നു.ഡിഎംകെ 23, കോൺഗ്രസ്സ് 8 , മുസ്ലിം ലീഗ് 1 , സിപിഐഎം 2 , സിപിഐ 2 .തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, നാഗപട്ടണം, മധുര, കോയമ്പത്തൂര്‍ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നത് സിപിഐ എമ്മും സിപിഐയുമാണ്. കേരളത്തിലും എന്‍ഡിഎ സഖ്യത്തിന് നേട്ടമുണ്ടാക്കാനായില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമാണ് എന്‍ഡിഎക്ക് രണ്ടാമതെത്താനെങ്കിലുമായത്.
ആന്ധ്രാപ്രദേശില്‍ 25ല്‍ 24ലും വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തില്‍ തെലുങ്കുദേശം പാര്‍ടിയും ലീഡ് ചെയ്യുന്നു. 2014ല്‍ ബിജെപി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എഐഎന്‍ആര്‍സിയെ മറികടന്ന് കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ എന്‍ഡിഎയാണ് പുതുച്ചേരിയില്‍ വിജയിച്ചത്.