ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്; ബിപിൻ റാവത്തിനു സാധ്യത
ദില്ലി: സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പ്രഖ്യാപനത്തോടെ സര്‍വ്വ സൈനാധിപ്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന പദവിയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്. ആദ്യ സിഡിഎസായി നിലവിലെ കരസേനാ മേധാവി ബിപിന്‍ റാവത്തിനെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് സൂചന.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം രാജ്യ സുരക്ഷയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച കെ.സുബ്രഹ്മണ്യന്‍ അധ്യക്ഷനായ ഉന്നതതല സമിതി സിഡിഎസ് പദവി രൂപീകരിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. 2001-ല്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും ഫലപ്രദമായി മുന്നോട്ട് പോയില്ല.
എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയാണ് ഇപ്പോഴുള്ള മൂന്ന് സേനാ മേധാവികളില്‍ സീനിയറെങ്കിലും സെപ്റ്റംബര്‍ 31 ന് വിരമിക്കുമെന്നതിനാല്‍ ചീഫ് ഓഫ് ഡിഫന്‍സായി അദേഹത്തെ പരിഗണിക്കാനിടയില്ല. കരസേനാ മേധാവി ബിപിന്‍ റാവത്തിന് ഡിസംബര്‍ 31 വരെ കാലാവധിയുള്ളതും മോദിയോടുള്ള അദ്ദേഹത്തിന്‍റെ അടുപ്പവും അനുകൂല ഘടകമാണ്.
അതേസമയം സിഡിഎസിന് ക്യാബിനറ്റ് സെക്രട്ടറി റാങ്ക് നല്‍കുമെങ്കിലും അധികാരം പരിമിതമായിരിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. സേനയ്ക്കുമേലുള്ള നിയന്ത്രണം സേനാമേധാവികള്‍ക്ക് തന്നെയാവും. സേനയെ ഏകോപിപ്പിക്കലാവും സിഡിഎസിന്‍റെ പ്രധാന ചുമതല.