പ്രളയത്തിൽ വീട് തകർന്ന 2,22,677 കുടുംബങ്ങൾക്ക് പണം നൽകിയതായി മന്ത്രി ഇ ചന്ദ്രശേഖരൻ
തിരുവനന്തപുരം: പ്രളയത്തില്‍ തകർന്ന 2,53873 വീടുകളിൽ 222,677 കുടുംബങ്ങൾക്ക് പണം നല്കി കഴിഞ്ഞതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. പൂർണ്ണമായും തകർന്ന 15394 വീടുകളിൽ 9933 പേർ സ്വയം വീട് നിർമ്മിക്കുന്നവർ ആണ്. ഇവരിൽ 4544 കുടുംബങ്ങൾക്ക് മൂന്നാം ഗഡു തുക നല്കി.5756 കുടുംബങ്ങൾക്ക് രണ്ടാം ഗഡുവും 2737 പേർക്ക് ആദ്യ ഗഡുവും നല്കി.
2995 വീടുകൾ നിർമ്മാണം പൂർത്തിയായി. 1990 വീടുകൾ കെയർ ഹോം പദ്ധതിയിൽ ആണ് നിർമ്മിക്കുന്നത്. ഇവയിൽ 1925 വ്യക്തികൾക്ക് ആദ്യഗഡു നല്കി. അതിൽ1399 വീടുകൾ പണി പൂർത്തിയായി. 507 വീടുകൾ നിന്ന സ്ഥലം വാസയോഗ്യം അല്ല. ഇവയിൽ 416 കുടുംബങ്ങൾക്കുള്ള സ്ഥലം കണ്ടെത്തി നല്കി. 1259 വീടുകൾ പുറമ്പോക്കിൽ ആയിരുന്നു. ഇവരിൽ 74 കുടുംബങ്ങൾക്കും സർക്കാർ ഭൂമി കണ്ടെത്തി നല്കി. 1235 വീട്ടുകൾ പ്രാദേശിക സ്‌പോൺസർഷിപ്പിലൂടെ ആണ് നിർമ്മിക്കുന്നത്. ഇവരിൽ 107 വീട്ടുകാർ പണി ആരംഭിച്ചു.
തകർന്ന വീടുകൾ സംബന്ധിച്ചു 102,479 അപ്പിൽ ലഭിച്ചു. ഇതിൽ 101,876 എണ്ണം പരിഗണിച്ച് തീർപ്പാക്കി .