തിരുവോണം ബമ്പർ;12 കോടിയുടെ ഭാഗ്യം എറണാകുളത്ത് അളഗർ സ്വാമി വിറ്റ ടിക്കറ്റിന്
ഈ വര്‍ഷത്തെ തിരുവോണം ബമ്പർ ഭാഗ്യം അളഗർ സ്വാമി വിറ്റ ടിക്കറ്റിന്. കടവന്ത്രയില്‍ തട്ടടിച്ച് ലോട്ടറി വില്‍പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. ആരാണ് ടിക്കറ്റെടുത്തതെന്ന് 68കാരനായ അളഗര്‍ സ്വാമിക്ക് ഓര്‍മ്മയില്ലായിരുന്നു. ‘വിറ്റത് നാന്‍ താന്‍. ആനാല്‍ അത് യാരെന്ന് തെരിയാത്’ എന്നായിരുന്നു അളഗര്‍സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.അയ്യപ്പന്‍കാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്കറ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ് പറഞ്ഞു. എറണാകുളത്ത് സ്ഥിരതാമസമാക്കിയ അജേഷ് കണ്ണൂര്‍ സ്വദേശിയാണ്.
ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും.നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.300 രൂപയായിരുന്നു ടിക്കറ്റ് തുക. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനുള്ളില്‍ വിജയികള്‍ ടിക്കറ്റ് നല്‍കി പണം കൈപറ്റണം.