18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്തികള്‍ക്ക് ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സമ്മാനങ്ങള്‍, ഭീഷണി, തുടങ്ങിയവയിലൂടെ രാജ്യത്ത് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അത് തടയാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കൂടിയായ അഭിഭാഷകന്‍ നല്‍കിയ ഹർജി തള്ളിയാണ് കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്. മന്ത്രവാദം, ആഭിചാര ക്രിയകള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി നല്‍കിയ അശ്വനി ഉപാധ്യായയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശസ്തിയും വാര്‍ത്താ പ്രാധാന്യവും ലക്ഷ്യമിട്ടുള്ള ഹർജി ആണിത്. കനത്ത പിഴ ചുമത്തുമെന്നും കോടതി സൂചിപ്പിച്ചതോടെയാണ് ഉപാധ്യായ ഹർജി പിന്‍വലിച്ചത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാന്‍ ഉള്ള അവകാശമുണ്ട്. ഈ അവകാശം ഭരണഘടനയില്‍ വ്യക്തമാക്കിയതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.