കാര്‍ഷിക ബില്ലുകളില്‍ നിന്ന് പിന്മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി
കാര്‍ഷിക ബില്ലുകളില്‍ നിന്ന് പിന്മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കര്‍ഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്ബ്രദായം തുടരും. ഉത്പ്പന്നങ്ങള്‍ എവിടെ വില്‍ക്കണം എന്നത് കര്‍ഷര്‍ക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാര്‍ഷിക ബില്ലില്‍ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാരിന്റഎ സമീപനം ഇനിയുള്ള ദിവസങ്ങളില്‍ കര്‍ഷക സമരത്തോട് എങ്ങനെയായിരിക്കും എന്ന് വിവരിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. കാര്‍ഷിക നിയമ പരിഷ്ക്കരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ എം.എസ്.പിയെ ബാധിക്കില്ല. കൂടുതല്‍ ശക്തവും മികച്ചതുമായി എം.എസ്.പി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാമിനാഥര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കി പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി ആക്രമിച്ചു. എട്ട് വര്‍ഷമാണ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ വച്ചത്. കര്‍ഷകര്‍ക്കെന്ന പേരില്‍ അവരെ കബളിപ്പിക്കാന്‍ നാടകം കളിക്കുന്നവര്‍ സമയബന്ധിതമായി സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യത്തെ കര്‍ഷകന്റെ അവസ്ഥ വലിയ രീതിയില്‍ മെച്ചപ്പെടുമായിരുന്നു. നിയമം വന്ന് ആറുമാസത്തിനിടയില്‍ ഇപ്പോഴും രാജ്യത്തെ മാര്‍ക്കറ്റുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമം വന്നശേഷം എം.എസ്.പിയും സര്‍ക്കാര്‍ പുതുക്കി പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ നാടകം കളിച്ചവരാണ് പ്രതിപക്ഷം. മധ്യപ്രദേശിയും രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള ചര്‍ച്ചയ്ക്ക് എപ്പോഴും സര്‍ക്കാര്‍ തയ്യാറാണെന്നും മോദി വ്യക്തമാക്കി.