Wednesday, May 01, 2024
 
 
⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ
News

കാര്‍ഷിക ബില്ലുകളില്‍ നിന്ന് പിന്മാറ്റമില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി

18 December 2020 04:50 PM

കാര്‍ഷിക ബില്ലുകളില്‍ നിന്ന് പിന്മാറ്റമില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കര്‍ഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്ബ്രദായം തുടരും. ഉത്പ്പന്നങ്ങള്‍ എവിടെ വില്‍ക്കണം എന്നത് കര്‍ഷര്‍ക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാര്‍ഷിക ബില്ലില്‍ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റഎ സമീപനം ഇനിയുള്ള ദിവസങ്ങളില്‍ കര്‍ഷക സമരത്തോട് എങ്ങനെയായിരിക്കും എന്ന് വിവരിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. കാര്‍ഷിക നിയമ പരിഷ്ക്കരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ എം.എസ്.പിയെ ബാധിക്കില്ല. കൂടുതല്‍ ശക്തവും മികച്ചതുമായി എം.എസ്.പി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാമിനാഥര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കി പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി ആക്രമിച്ചു. എട്ട് വര്‍ഷമാണ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ വച്ചത്. കര്‍ഷകര്‍ക്കെന്ന പേരില്‍ അവരെ കബളിപ്പിക്കാന്‍ നാടകം കളിക്കുന്നവര്‍ സമയബന്ധിതമായി സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യത്തെ കര്‍ഷകന്റെ അവസ്ഥ വലിയ രീതിയില്‍ മെച്ചപ്പെടുമായിരുന്നു. നിയമം വന്ന് ആറുമാസത്തിനിടയില്‍ ഇപ്പോഴും രാജ്യത്തെ മാര്‍ക്കറ്റുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമം വന്നശേഷം എം.എസ്.പിയും സര്‍ക്കാര്‍ പുതുക്കി പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ നാടകം കളിച്ചവരാണ് പ്രതിപക്ഷം. മധ്യപ്രദേശിയും രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച്‌ ജനങ്ങളെ കബളിപ്പിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള ചര്‍ച്ചയ്ക്ക് എപ്പോഴും സര്‍ക്കാര്‍ തയ്യാറാണെന്നും മോദി വ്യക്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration