കര്‍ണാടകയില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണ്‍
ബംഗളൂരു: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാത്രി ഒന്‍പതു മണി മുതലാണ് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരിക.
പൊതുഗതാഗതം ഉണ്ടാവില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ ആറു മണിമുതല്‍ 10 മണിവരെ തുറക്കാം. തുണിത്തര മേഖലയൊഴികെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. നിര്‍മാണ മേഖല, കാര്‍ഷിക മേഖല തുടങ്ങിയവയ്ക്കും അനുമതിയുണ്ട്. ഹോട്ടലുകള്‍, ബാറുകള്‍ എന്നിവയില്‍ പാഴ്‌സല്‍ മാത്രം അനുവദിക്കുമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു.
അന്തര്‍സംസ്ഥാന ബസ് സര്‍വിസുകള്‍ അനുവദിക്കില്ല. എന്നാല്‍ ചരക്ക് ഗതാഗതത്തിന് വിലക്കുണ്ടാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാന്‍പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ആറു മാസത്തേക്ക് നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നത് തുടരും. ഇതിനായി ആളുകള്‍ക്ക് പുറത്തിറങ്ങാം. 24 മണിക്കൂറിനുള്ളില്‍ 34,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് കര്‍ണാടക പൂര്‍ണമായും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.