സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകില്ല. മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും.
കെ.എസ്.ആര്‍.ടി.സി ഭാഗികമായി സര്‍വീസുകള്‍ നടത്തും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ല.സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തുറക്കില്ല. ഹോട്ടലുകളില്‍ ഹോം ഡെലിവറി ഉണ്ടാകും. എന്നാല്‍ പാഴ്‌സല്‍ അനുവദിക്കില്ല.
രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴു മണി വരെയാകും ഹോട്ടലുകളുടെ പ്രവര്‍ത്തനം. പലവ്യഞ്ജനം, പാല്‍,പഴം,പച്ചക്കറി, മത്സ്യ-മാംസ വിപണന ശാലകള്‍ എന്നിവ പ്രവര്‍ത്തിക്കും. മദ്യവില്‍പ്പനശാല പൂര്‍ണമായും അടച്ചിടും. ടി.പി.ആര്‍ 24നു മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.
സമ്പൂർണ ലോക്ക്ഡൗണ്‍ ആണെങ്കിലും ആരാധനാലയങ്ങള്‍ 15 പേര്‍ക്ക് അനുമതിയുണ്ട്. നിത്യപൂജകള്‍ പുറമേ സമീപവാസികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനത്തിനും ആരാധനയ്ക്കും അവസരം നല്‍കും.കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം തീരുമാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്.