Wednesday, May 15, 2024
 
 
⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം
News

മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം

28 April 2024 07:30 PM

ലോക്സഭ തിരഞ്ഞെടുപ്പ്


ജില്ലയിൽ ക്യാമറ നിരീക്ഷണത്തിൽ 1745 ബൂത്തുക




ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം. കാക്കനാട് കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള സ്പാർക്ക് ഹാളിലാണ് കൺട്രോൾ റൂം ഒരുക്കിയത്. വെബ്കാസ്റ്റിംങ് സംവിധാനം, പാേൾ മാനേജർ, കോൾ സെൻ്റർ, ജിപിഎസ് മോണിറ്ററിങ് എന്നീ സംവിധാനങ്ങളാണ് കൺട്രോൾ റൂമിൽ നിന്ന് തൽസമയം നിരീക്ഷിച്ചുകൊണ്ടിരുന്നത്.


എറണാകുളം മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ, ചാലക്കുടി മണ്ഡലം പൊതു നിരീക്ഷൻ റിതേന്ദ്ര നാരായയൺ ബസു റോയ് ചൗധരി, എറണാകുളം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ എസ് കെ ഉമേഷ്, ചാലക്കുടി മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി എബ്രഹാം എന്നിവർ യഥാസമയം നിർദ്ദേശങ്ങളും നിരീക്ഷണവുമായി കൺട്രോൾ റൂമിൽ സജീവമായിരുന്നു.


ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലായി 1735 പോളിംഗ് ബൂത്തുകളിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തിയത്. ഓരോ വോട്ടറും ബൂത്തിലെത്തിയതിനുശേഷം വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ബൂത്തിന് പുറത്തെ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തൽസമയം നിരീക്ഷിച്ചു. ഇതിനായി നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ 14 ടെലിവിഷനുകളാണ് കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരുന്നത്. കൂടാതെ പ്രശ്‌നബാധിത ബൂത്തുകളെ പ്രത്യേകം നിരീക്ഷിക്കാനും, ചാലക്കുടി എറണാകുളം മണ്ഡല അടിസ്ഥാനത്തിൽ വീക്ഷിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു.


വെബ്കാസ്റ്റിംങ് നാേഡൽ ഓഫീസർ ചിഞ്ചു സുനിലിന്റെ നേതൃത്വത്തിൽ അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ, ഇ- ഡിസ്ട്രിക്ട്, ഇ- ഓഫീസ് എന്നിവിടങ്ങളിലെ എച്ച് എസ് ഇ മാർ, ഐടി മിഷൻ ജീവനക്കാർ എന്നിവരാണ് വെബ്കാസ്റ്റിംങ് നേതൃത്വം നൽകിയത്. ഒരു നിയമസഭാ മണ്ഡലത്തിന് ഒരു മോണിറ്ററിംഗ് ഓഫീസര്‍ എന്ന വിധത്തിലായിരുന്നു ക്രമീകരണം.


പരിശോധനയില്‍ ഏതെങ്കിലും ബൂത്തുകളില്‍ പ്രശ്നം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉടന്‍ ജില്ലാ കളക്ടറെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ കൺട്രോൾ റൂമിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു. പോളിംഗ് ദിനത്തില്‍ രാവിലെ ആറുമുതല്‍ പോളിംഗ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് സംവിധാനം പ്രവർത്തിച്ചിരുന്നു.


പോള്‍ മാനേജര്‍ വെബ്സൈറ്റ് നിയന്ത്രിക്കുന്നതിനായി നാല് ജീവനക്കാരെയാണ് കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചത്. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ മായാ ദേവി, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജോർജ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പോള്‍ മാനേജര്‍ വെബ്സൈറ്റ് സംവിധാനം ഒരുക്കിയത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം അതാത് സമയങ്ങളിൽ വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്തു.


പോളിംഗ് ബൂത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ സംഭവിച്ചാൽ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനും സഹായങ്ങൾക്കുമായി കോള്‍ സെന്ററും കൺട്രോൾ റൂമിൽ സജ്ജീകരിച്ചിരുന്നു. പോൾ മാനേജർ സപ്പോർട്ട് ടീമിൻ്റ നേതൃത്വത്തിൽ കോൾ സെൻ്റർ വഴി ലഭിക്കുന്ന കോളുകൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ യഥാസമയം നൽകിക്കൊണ്ടിരുന്നു.


കൂടാതെ പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങള്‍, ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡ് തുടങ്ങിയവയും തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിരുന്നു. പോലീസ്, കെ.എസ്.ഇ.ബി, ഇലക്ഷൻ, റവന്യു തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരും കണ്‍ട്രോള്‍ റൂമില്‍ സജീവമായിരുന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration