Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

പ്രിയദര്‍ശിനിയിലെ ശലഭങ്ങള്‍

26 August 2023 05:20 PM

വര്‍ണം വിതറി പാറി നടക്കുന്ന ചിത്രശലഭങ്ങളെപ്പോലെ പ്രിയദര്‍ശിനി ബഡ്‌സ് സ്‌കൂളിലെ കുരുന്നുകള്‍ ഹൃദയം കീഴടക്കുകയാണ്. കലാ കായിക മേഖലയില്‍ മികവ് തെളിയിക്കുന്നതിനൊപ്പം സ്വയംപര്യാപ്തയുടെ പാഠങ്ങളും പകരുകയാണ് ഈ മിടുമിടുക്കര്‍. ചവിട്ടി നിര്‍മാണവും പേപ്പര്‍ പേന നിര്‍മാണവും കുട നിര്‍മാണവുമൊക്കെയായി സജീവമാണ് കുമളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വെള്ളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്‌നങ്ങളില്‍ മികച്ച ചുവടുവയ്പ്പായിരുന്നു കുടുംബശ്രീ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ആരംഭിച്ച ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍. ഇടുക്കി ജില്ലയിലെ ആദ്യത്തെ ബഡ്സ് സ്‌കൂളായ പ്രിയദര്‍ശിനി ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തന മികവിനാല്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.


\"\"


2013 ജനുവരി 23 നാണ് 10 കുട്ടികളുമായി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പത്തുവര്‍ഷം കൊണ്ട് സമീപ പഞ്ചായത്തുകളായ വണ്ടിപ്പെരിയാര്‍, ചക്കുപള്ളം എന്നിവിടങ്ങളില്‍ നിന്ന് കൂടി കുട്ടികള്‍ എത്തുന്ന രീതിയിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം വളര്‍ന്നു. വെള്ളാരംകുന്നിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളില്‍ നിലവില്‍ 60 വിദ്യാര്‍ഥികളാണ് പരിശീലനം നേടുന്നത്.


കുമളി ഗ്രാമപഞ്ചായത്തിന്റെ കരുതല്‍


പ്രിയദര്‍ശിനിയിലെ കുരുന്നുകള്‍ക്ക് പുത്തന്‍ ലോകം ഒരുക്കുന്നതിന് കുമളി ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്തത് സ്‌കൂളിനെയും കുട്ടികളെയും മികവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വഴിതുറന്നു. കുട്ടികളുടെ ക്ഷേമത്തിന് ഒരു അധ്യാപികയുടെയും ഒരു നൃത്ത അധ്യാപികയുടെയും രണ്ട് ഹെല്‍പ്പര്‍മാരുടെയും രണ്ട് ഡ്രൈവര്‍മാരുടെയും ഒരു ബാന്‍ഡ് അധ്യാപകന്റെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുന്നത് ഗ്രാമപഞ്ചായത്താണ്.


\"\"


വിദ്യാര്‍ഥികളുടെ സുഗമവും സുരക്ഷിതവുമായ യാത്രയ്ക്ക് സ്‌കൂളില്‍ രണ്ട് ബസുകളാണുള്ളത്. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സ്‌കൂളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണ്ണമായ ചെലവും വഹിക്കുന്നത് പഞ്ചായത്താണ്. കൂടാതെ ഓരോ വര്‍ഷവും കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം യൂണിഫോമും പഞ്ചായത്ത് സൗജന്യമായി നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്കായി ഡ്രംസും ബാന്‍ഡ് സെറ്റും ലഭ്യമാക്കാന്‍ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു. എല്ലാ വിശേഷദിവസങ്ങളും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നതിനും ഭരണസമിതി ശ്രദ്ധ ചെലുത്തുന്നു.


കുടുംബശ്രീ ബഡ്സ് ഉപജീവന പദ്ധതി


കുടുംബശ്രീ ബഡ്സ് ഉപജീവന പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സ്‌കൂളുകളില്‍ ഒന്നാണ് പ്രിയദര്‍ശിനി. കുടുംബശ്രീ ബഡ്‌സ് ലൈവ്‌ലി ഹുഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ കുട്ടികള്‍ക്കായി കുടുംബശ്രീയില്‍ നിന്നും രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ചവിട്ടി നിര്‍മ്മാണത്തിനുള്ള മെഷിന്‍ വാങ്ങിനല്‍കി. തുണി കൊണ്ട് ചവിട്ടി നിര്‍മ്മിക്കുന്നതിന് മൂന്ന് മെഷിനുകളാണ് ഇവിടെ ഉള്ളത്. കൂടാതെ മെഷിന്‍ സഹായമില്ലാതെ തുണികളും സൂചിയും ഉപയോഗിച്ചും ചവിട്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ നിര്‍മ്മിക്കുന്ന ചവിട്ടി കുടുംബശ്രീ വില്‍പന നടത്തി ലാഭം കുട്ടികള്‍ക്ക് തന്നെ നല്‍കിവരുന്നു.


\"\"


കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിന് താങ്ങും തണലുമായി അധ്യാപകരും പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീയും ഒപ്പമുണ്ട്. ചവിട്ടി നിര്‍മ്മാണം കൂടാതെ അച്ചാര്‍ നിര്‍മ്മാണം, പേപ്പര്‍ പേന, സോപ്പ് ഓയില്‍, സോപ്പ് പൗഡര്‍ എംപോസിംഗ് പെയിന്റ് എന്നിങ്ങനെ വൊക്കേഷണല്‍ ട്രെയിനിങ്ങുകളും ബഡ്സ് സ്‌കൂളില്‍ നല്‍കുന്നുണ്ട്. കുട നിര്‍മ്മാണ യൂണിറ്റും പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.


വിവിധ മേളകളില്‍ കുട്ടികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പഞ്ചായത്ത് അവസരം ഒരുക്കുന്നു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി എന്‍സിഇആര്‍ടിയുടെ കരിക്കുലം അടിസ്ഥാനമാക്കി ട്രെയിനിങ്ങും നല്‍കി വരുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എല്ലാ മേഖലയിലും പരിശീലനം നല്‍കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും താല്പര്യമുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായും അധ്യാപിക ഷൈബന്‍ സജി പറഞ്ഞു.


മികവ് തെളിയിച്ച് വിദ്യാര്‍ഥികള്‍


ബഡ്സ് പരിശീലനാര്‍ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതില്‍ ഏറെ മുന്നിലാണ് പ്രിയദര്‍ശിനി ബഡ്സ് സ്‌കൂള്‍. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കലാകായിക രംഗങ്ങളിലെ മികവ് പ്രകടിപ്പിക്കുന്നതിന് ഇവിടുത്തെ കുട്ടികള്‍ക്ക് കഴിഞ്ഞു. ജില്ലാതലത്തില്‍ ബഡ്‌സ് ഫെസ്റ്റില്‍ ഒന്നാം സ്ഥാനം സ്‌കൂള്‍ കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ നാടോടി നൃത്തത്തില്‍ ദീപ എ രണ്ടാം സ്ഥാനവും, എംപോസിംഗ് പെയിന്റിങ്ങില്‍ സുധീഷ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


\"\"


ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അഴുത ബ്ലോക്കില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഓരോ അവസരവും കുട്ടികളില്‍ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ്. വിവിധ പ്രവര്‍ത്തങ്ങളിലൂടെ മികവിന്റെ പാതയില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാന്‍ കുട്ടികള്‍ക്ക് അത് ഊര്‍ജ്ജം പകരുന്നു.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ളത്. ശലഭങ്ങളായി ചിറക് വിരിച്ച് പാറിപറക്കാന്‍ അവസരങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം സജ്ജമാകുമ്പോള്‍ സമൂഹത്തിന് പുത്തന്‍ ഉണര്‍വാണ് അത് പകരുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration