Sunday, June 04, 2023
 
 
⦿ ജില്ലയിൽ 15 സ്ക്കൂളുകളിൽ ഇന്ററാക്ടിവ് പാനലുകൾ ⦿ ഒറ്റയ്ക്കല്ല, ഇനി കുടുംബത്തിനൊപ്പം: വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങി രാമകൃഷ്ണ ⦿ കാലിത്തീറ്റ വിതരണം ചെയ്തു ⦿ ഗതാഗതം നിരോധിച്ചു ⦿ മാലിന്യമുക്തം നവകേരളം:പ്രദർശനമേള സംഘടിപ്പിച്ചു ⦿ ഡെപ്യൂട്ടേഷൻ ഒഴിവുകൾ ⦿ ക്യാമ്പ് അസിസ്റ്റന്റ് ⦿ ഒല്ലൂർ മണ്ഡലം പിഡബ്ല്യുഡി – എൽ എസ് ജി ഡി പ്രവർത്തനങ്ങളുടെ അവലോകനം ⦿ പ്രവാസി പുനരധിവാസ വായ്പ പദ്ധതി ⦿ സമൂഹത്തെ ചേർത്തുവെക്കുന്നത് ആഘോഷങ്ങൾ: ഗവർണർ ⦿ ജൽശക്തി അഭിയാൻ: കേന്ദ്ര സംഘത്തിന്റെ സന്ദർശനം പൂർത്തിയായി ⦿ ഹരിത കർമ്മസേന യൂസർഫീ ശേഖരണ മികവിന് അവാർഡ് നൽകും ⦿ കെ.എസ്.ടി.പി റോഡുകളുടെ നിർമാണം മന്ത്രിതല സംഘം സന്ദർശിക്കും ⦿ ടോയ്ലറ്റ് ബ്ലോക്ക് യാഥാർത്ഥ്യമായി ⦿ നേതാജി ലിഫ്റ്റ് ഇറിഗേഷനിലൂടെ ഇനി ജലം ഒഴുകും ⦿ ആധാര്‍ മെഗാ ഡ്രൈവ് നടത്തും ⦿ ‘അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം: മന്ത്രി എം ബി രാജേഷ് ⦿ അഴീക്കോട് മുനമ്പം പാലം; ഉദ്ഘാടനം ജൂൺ ഒമ്പതിന് സ്വാഗതസംഘം രൂപീകരിച്ചു ⦿ മാലിന്യമുക്തം നവകേരളം: ജൂണ്‍ അഞ്ചിന്എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിതസഭകള്‍ ⦿ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും – മുഖ്യമന്ത്രി ⦿ നാദാപുരം ബിആർസി പ്രവേശനോത്സവം നടത്തി ⦿ വിദ്യാലയങ്ങൾ സർവ്വമത സാഹോദര്യത്തിന്റെ കേന്ദ്രങ്ങൾ : മന്ത്രി എ കെ ശശീന്ദ്രൻ ⦿ തീരദേശ പരിപാലന പ്ലാന്‍ ഹിയറിങ്: ശിൽപ്പശാല നടത്തി ⦿ അരുണിമ പദ്ധതി; ഹീമോഗ്ലോബിനോ മീറ്റർ വിതരണവും പരിശീലന പരിപാടിയും നടന്നു ⦿ അറിവിന് അതിരുകളില്ലെന്ന് മനസിലാക്കി വിദ്യാർത്ഥികൾ പഠിച്ച് വളരണം – മന്ത്രി എ. കെ ശശീന്ദ്രൻ ⦿ അപേക്ഷ ക്ഷണിച്ചു ⦿ പി എം കിസാൻ : രേഖകൾ ജൂൺ 10 വരെ സമർപ്പിക്കാം ⦿ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ⦿ പ്രീ പ്രൈമറി രംഗത്ത് മാറ്റം കുറിച്ച് ജി എച്ച് എസ് തൃക്കുളം ⦿ ഒതായി ആയുർവേദ ഡിസ്‌പെൻസറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട ശിലാസ്ഥാപനം ⦿ വിദ്യാർത്ഥികളെ അനുമോദിക്കുന്നു ⦿ താത്കാലിക അധ്യാപകരെ നിയമിക്കുന്നു ⦿ എം.സി.എഫും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു ⦿ പുറമേരിയിൽ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
News

മാമ്പഴം കവിത പിറന്ന സ്കൂൾ മുറ്റത്ത് കവിക്ക് സ്മാരകമൊരുക്കി ജില്ലാ പഞ്ചായത്ത്

29 March 2023 11:06 AM

വാത്സല്യത്തിന്റേയും മാതൃത്വത്തിന്റയും തീവ്രാനുഭവ സാക്ഷാത്ക്കാരമായി മലയാളി മനസിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന കവിതയാണ് വൈലോപ്പിളളി ശ്രീധരമേനോ൯ രചിച്ച മാമ്പഴം. ‘അങ്കണ ത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കേ അമ്മത൯ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ’ എന്നു തുടങ്ങുന്ന വരി ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാവില്ല. മാമ്പൂവിന്റെ മണവും പേറിയേത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ മനസ്സിൽ എന്നും കുടഞ്ഞിടുന്ന തീവ്ര സങ്കടത്തിന്റെ വരികള്‍ പിറന്നു വീണത് മുളന്തുരുത്തിയുടെ മണ്ണിലാണ്. ഈ മണ്ണിൽ കവിക്കായി സ്മാരകം ഒരുക്കിയിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത്.


എറണാകുളം ജില്ലാ പഞ്ചായത്ത് 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിയുലുള്‍പ്പെടുത്തിയാണ് മുളന്തുരുത്തി ഗവണ്‍മെ൯റ് ഹയർ സെക്കന്ററി സ്ക്കൂളിൽ വൈലോപ്പളളി സ്മാരകം നിർമ്മിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ തനതു ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്.


വൈലോപ്പിളളിയുടെ അനുഭവ സാക്ഷ്യങ്ങള്‍ മു൯നിർത്തി ഉചിതമായ ഒരു സ്മാരകം ഒരുക്കുകയാണ് ജില്ലാ പഞ്ചായത്തെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്ക്കൂള്‍ അധ്യയനത്തിനു തടസം വരാത്ത രീതിയിൽ സാംസ്ക്കാരിക സദസ്, വിജ്ഞാന സദസ്, വൈലോപ്പിളളി രചനകളുടെ റഫറ൯സ് ലൈബ്രറി എന്നിവയും ഭാവിയിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാനുദ്ദേശിക്കുന്ന പദ്ധതിയാണെന്നും ഉല്ലാസ് തോമസ് പറഞ്ഞു. മലയാളത്തിലെ ഏറ്റവും ജനകീയവും കാവ്യ ഗുണ സമ്പന്നവുമായ കവിത പിറന്ന ഈ ഇടത്തിൽ എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒത്തു കൂടാ൯ ഒരു ഇടമൊരുക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. മുളന്തുരുത്തി ഗവണ്‍മെ൯റ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരിക്കെ 1936- ലാണ് മാമ്പഴം കവിത വൈലോപ്പിളളി രചിച്ചത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration