Monday, April 21, 2025
 
 
⦿ അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി ആലോചന ⦿ കെട്ടിടത്തിന് മുകളിൽ ട്രസ് വർക്ക് ചെയ്തെന്ന പേരിൽ നികുതി അടയക്കേണ്ടെന്ന് ഹൈക്കോടതി ⦿ ഛത്തീസ്​ഗഢിൽ സ്ഫോടനം, മാവോയിസ്റ്റുകൾ സ്ഥാപിച്ച IED പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു ⦿ മാമോദീസ പേര് ചൊല്ലി വിളിക്കും, മോതിരവും സീലും മാറ്റും; പോപ്പിൻ്റെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് രാത്രി നടക്കും ⦿ കുറ്റ്യാടിയിൽ 47 ദിവസം പ്രായമായ കു‍ഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം ⦿ തിരുവനന്തപുരത്ത്‌ 9 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ⦿ ട്രെയിനിനുനേരെ അജ്ഞാതൻ കല്ലെറിഞ്ഞു; നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം ⦿ ഐബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു ⦿ സ്വര്‍ണവില ഗ്രാമിന് ആദ്യമായി 9000 കടന്നു; പവന് 72000 രൂപയ്ക്ക് മേലെയും; വീണ്ടും റെക്കോര്‍ഡ് ⦿ ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ ⦿ ‘LDF ഏറ്റെടുത്തത് തകർന്നു കിടന്ന നാടിനെ; നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർഥ്യമായി’; സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ⦿ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ് ⦿ വാംഖഡെയില്‍ ഹൈദരാബാദിനെ 4 വിക്കറ്റിന് വീഴ്ത്തി മുംബൈ ⦿ ഛത്തീസ്​ഗഡിൽ 22 മാവോയിസ്റ്റുകൾ അറസ്റ്റിൽ: സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു ⦿ ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് ഇടിച്ചുകയറി വിദ്യാർഥി മരിച്ചു; നാലുപേർക്ക് പരിക്ക് ⦿ വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി: അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ ⦿ തൃപ്പൂണിത്തറയിൽ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിൽ ⦿ പുലർച്ചെ മൂന്നിനു കഞ്ചാവു ചോദിച്ചു; കാരവനിൽ ലഹരി ഉപയോഗം പതിവ്: ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ് ⦿ ഉത്സവത്തിനിടെ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവം; കർശന നടപടിയെടുക്കാൻ മന്ത്രി വി എൻ വാസവൻ്റെ നിർദേശം ⦿ വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി ⦿ ‘ഞാൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പം, പുതിയ നിയമം മുസ്ലിങ്ങൾക്ക് എതിര്’: വിജയ് ⦿ രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍ ⦿ നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി ⦿ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി; പരാതി വ്യാജമെന്ന് യുവതി ഏഴ് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ ⦿ സിനിമ സെറ്റിലെ ലഹരി ഉപയോ​ഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ് ⦿ തെങ്കാശിയിൽ യുവാവിനെ ഭാര്യയുടെ മുന്നിൽ വെച്ച് വച്ച് വെട്ടിക്കൊന്നു; ഇരുകാലുകളും വെട്ടിമാറ്റി ⦿ ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറണം; എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ കമ്പനികളോട് കേന്ദ്രം ⦿ കൊല്ലം നെടുവത്തൂരിൽ 26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ⦿ അഭിഭാഷകൻ മനുവിന്റെ ആത്മഹത്യയിൽ അറസ്റ്റ് ⦿ ആദ്യ വന്ദേഭാരത്‌ സ്ലീപ്പർ: തിരുവനന്തപുരം– മംഗലാപുരം റൂട്ടിൽ ⦿ ഇൻസ്റ്റഗ്രാം പോസ്റ്റിലെ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ ⦿ കരുനാഗപ്പളളി സന്തോഷ് കൊലപാതകം; മുഖ്യപ്രതി അലുവ അതുല്‍ തമിഴ്‌നാട്ടിൽ അറസ്റ്റില്‍ ⦿ ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ⦿ പടക്കം പൊട്ടിച്ചതിനെ ചൊല്ലി വെട്ടുംകുത്തും; രണ്ട് പേർ അറസ്റ്റിൽ ⦿ ഗുഡ് ബാഡ് അഗ്ലി 150 കോടി ക്ലബ്ബിൽ

എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി 

23 July 2024 04:20 PM

* അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ്  നിർവഹിച്ചു




എക്‌സൈസ് വകുപ്പിനെ ആധുനിക വൽക്കരിക്കുക എന്നതിനാണ് സംസ്ഥാന സർക്കാർ  ഊന്നൽ നൽകുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം അമരവിളയിലെ  ഓഫീസ്  അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ എക്‌സൈസ് വകുപ്പിനെ  പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്.\"\"


പത്തുപതിനഞ്ചു കൊല്ലം മുമ്പ് നേരിടുന്ന വെല്ലുവിളികൾ അല്ല ഇന്ന് വകുപ്പ് അഭിമുഖീകരിക്കുന്നത്. മയക്കുമരുന്ന്  വലിയ വിപത്തായി കേരളത്തിൽ  മാറിയിട്ടുണ്ട്. നിറം, മണം അല്ലെങ്കിൽ മറ്റേതെങ്കിലും സവിശേഷത കൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ  വ്യാപനമടക്കം തടയേണ്ടതുണ്ട്.\"\"


ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും വലിയ ആക്രമണങ്ങളെ സേന നേരിടേണ്ടി വരുന്നുണ്ട്. ജീവനുതന്നെ വെല്ലുവിളിയാകുന്ന ആക്രമണങ്ങൾ പലഘട്ടത്തിലും ജോലിക്കിടയിൽ നേരിടേണ്ടി വന്ന സാഹചര്യത്തിലും എക്‌സൈസ് ഉദ്യോഗസ്ഥർ അർപ്പണ മനോഭാവത്തോടെ ദൗത്യം നിറവേറ്റി.


സംസ്ഥാന സർക്കാർ മൂന്നാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് അമരവിളഎക്‌സൈസ് കെട്ടിട നിർമാണം ആരംഭിക്കുന്നത്. അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണെന്നതുകൊണ്ടുതന്നെ എക്‌സൈസ് ജാഗരൂകമായ പ്രവർത്തനവും ശക്തമായ നിരീക്ഷണവും ഫലപ്രദമായ ഇടപെടലും നടത്തേണ്ട മേഖലയാണിത്. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് റേഞ്ച് ഓഫീസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തറക്കല്ലിടിനു ശേഷം ഒട്ടും കാലതാമസമില്ലാതെ നിശ്ചയിച്ച സമയത്ത് തന്നെ പണി പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തും.


കേരളത്തിൽ 102 എക്‌സൈസ് ഓഫീസുകളാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ എക്‌സൈസ് ഓഫീസുകൾക്കും സ്വന്തം കെട്ടിടം നിർമ്മിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ്  ഓഫീസുകളുടെ നിർമ്മാണം നടക്കുന്നത്. സമൂഹത്തിലെ ഹിംസയുടെ കാരണങ്ങളിലൊന്ന് മയക്കുമരുന്നിന്റെ വ്യാപനമാണ്. വ്യക്തിയുടെ വിവേചനബുദ്ധി ഇല്ലാതാക്കുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ എക്‌സൈസ് വകുപ്പിന് ആധുനികമായ സംവിധാനങ്ങൾ ഉണ്ടാകണം.


ആധുനികമായ ചോദ്യംചെയ്യൽ മുറികൾ, കേസന്വേഷണത്തിനാവശ്യമായ ആധുനിക സങ്കേതങ്ങൾ, ഡിജിറ്റൽ വയർലസ്സുകൾ, ആവശ്യമായ ആധുനിക വാഹനങ്ങളടക്കം എക്‌സൈസ് വകുപ്പിന് നൽകുകയാണ്. എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്താലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്തിന്റെ ഉറവിടമടക്കം തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള മാറ്റമാണ് വകുപ്പിൽ നടക്കുന്നത്. കൗൺസലിംഗ്, പുനരധിവാസം, ആവശ്യമായ ചികിൽസ നിർദേശങ്ങളടക്കം നൽകുന്ന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.


കെ. ആൻസലൻ  എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ  മഹിപാൽ യാദവ് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ലൈജു. എം.ജി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ കല ടീച്ചർ, കെ.സുരേഷ് റ്റി. സജുകുമാർ, ജോയിന്റ് എക്‌സൈസ് കമ്മീഷണർ ഡി. ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration