Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

അഴീക്കലില്‍ കൂടുതല്‍ കണ്ടെയിനറുകള്‍ എത്തിക്കാന്‍ നടപടി

20 July 2021 03:05 PM

കപ്പല്‍ സിഇഒ ബിസിനസുകാരുമായി ചര്‍ച്ച നടത്തും



തീരദേശ ചരക്കു കപ്പല്‍ സര്‍വീസിന്റെ ഭാഗമായി അഴീക്കല്‍ തുറമുഖത്ത് ചരക്കുനീക്കം സജീവമാകുന്നു. കൊച്ചിയില്‍ നിന്നുള്ള ചരക്കുകളുമായി റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ അഴീക്കല്‍ തുറമുഖത്ത് ഇന്നലെ (തിങ്കള്‍) വീണ്ടുമെത്തി. ജൂലൈ ആദ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് കപ്പല്‍ അഴീക്കലില്‍ എത്തുന്നത്.

അഴീക്കല്‍ തുറമുഖ ചരിത്രത്തില്‍ ഇതാദ്യമായാണ് ചരക്കു കപ്പല്‍ പൂര്‍ണാര്‍ഥത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. അഴീക്കല്‍ തുറമുഖത്ത് മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൂടുതല്‍ സജീവമാക്കുന്നതിന് കണ്ണൂരിനു പുറമെ, കാസര്‍കോട്, വയനാട്, കുടക് ജില്ലകളിലെ വ്യവസായ-വ്യാപാര പ്രമുഖരില്‍ നിന്ന് സഹകരണം ആവശ്യപ്പെടും. ഇതിനായി അവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നിന്ന് അഴീക്കലിലേക്കും തിരിച്ച് കൊച്ചിയിലേക്കുമുള്ള കൂടുതല്‍ കണ്ടെയിനറുകള്‍ തുറമുഖത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പ്രാരംഭഘട്ടത്തില്‍ കപ്പല്‍ സര്‍വീസ് മുടക്കമില്ലാതെ തുടരുന്നതിനാവശ്യമായ ഇന്‍സെന്റീവ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളും. അഴീക്കല്‍ തുറമുഖ വികസനത്തിലും ചരക്ക് കപ്പല്‍ സര്‍വീസ് ശക്തിപ്പെടുത്തുന്നതിലും മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും എടുക്കുന്ന പ്രത്യേക താല്‍പര്യം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

അഴീക്കല്‍-കൊച്ചി കപ്പല്‍ സര്‍വീസ് തുടര്‍ന്നു പോകില്ല എന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് ഉയരുന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്ന് ഹോപ് സെവന്‍ കപ്പല്‍ സിഇഒ കിരണ്‍ ബി നന്ദ്രെ അറിയിച്ചു. ഒരു കാരണവശാലും അഴീക്കലില്‍ നിന്നുള്ള ചരക്കു കപ്പല്‍ സര്‍വീസ് മുടങ്ങില്ല. അതിനാവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാരും തുറമുഖ വകുപ്പും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡിന്റെ 10 കണ്ടെയിനറുകളാണ് അഴീക്കലില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ആദ്യ ഘട്ടത്തില്‍ ഇത് 25 കണ്ടെയിനറുകളാക്കി മാറ്റുകയാണ് ലക്ഷ്യം. അതേപോലെ കൊച്ചിയില്‍ നിന്ന് ഇങ്ങോട്ടേക്കുള്ള കണ്ടെയിനറുകളുടെ എണ്ണവും 25 ആക്കി ഉയര്‍ത്താന്‍ കഴിയണം. അതിന് വാണിജ്യ സമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വ്യാപാരികളുമായും വ്യവസായികളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ചെറു കപ്പലായ ഹോപ് സെവനിന് 106 കണ്ടെയിനറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. അയല്‍ ജില്ലകളില്‍ നിന്നുള്ള ചരക്കുകള്‍ കൂടി വരുന്നതോടെ കപ്പല്‍ സര്‍വീസിന്റെ എണ്ണം കൂട്ടാനാവുമെന്നാണ് പ്രതീക്ഷ. ഒന്നിലേറെ വ്യാപാരികള്‍ക്ക് സംയുക്തമായി ഒരു കണ്ടെയിനറില്‍ ചരക്കുകള്‍ കൊണ്ടുവരാനും കൊണ്ടുപോവാനുമുള്ള സൗകര്യവും അഴീക്കലില്‍ ഒരുക്കും. ചരക്കു നീക്കത്തിനാവശ്യമായ കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.


താല്‍പര്യമുള്ളവര്‍ക്ക് കപ്പല്‍ സിഇഒയുമായി ബന്ധപ്പെടാം


അഴീക്കല്‍ തുറമുഖം വഴിയുള്ള ചരക്കു നീക്കം പ്രോല്‍സാഹിപ്പിക്കുന്നതിനും കൂടുതല്‍ കണ്ടെയിനറുകള്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുമായി ജില്ലയിലെ വ്യവസായികളുമായും വ്യാപാരികളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് ഹോപ് സെവന്‍ കപ്പല്‍ സിഇഒ കിരണ്‍ ബി നന്ദ്രെ അറിയിച്ചു. ജൂലൈ 24 വരെ ഇദ്ദേഹം കണ്ണൂരിലുണ്ടാവും. താല്‍പര്യമുള്ളവര്‍ക്ക് 7506273540 എന്ന മൊബൈല്‍ നമ്പറിലോ kirann@roundthecoast.in എന്ന ഇമെയിലിലോ ബന്ധപ്പെടാം. റോഡ് വഴിയുള്ള ചരക്കു ഗതാഗതത്തേക്കാള്‍ ചെലവ് കുറഞ്ഞതും സുഗമവുമാണ് കപ്പല്‍ വഴിയുള്ള ചരക്കുനീക്കം. കണ്ണൂരില്‍ നിന്നുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഒരുക്കമാണ്. ലഭിക്കുന്ന കണ്ടെയിനറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചെലവ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration