കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി
മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ കോടതിയിൽ ഹാജരായ പ്രതി ശ്രീറാം വെങ്കിട്ടരാമൻ വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി. തിങ്കളാഴ്ച കേസ് പരിഗണിച്ച തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് ശ്രീറാം കൂടുതൽ സമയം തേടിയത്.
തുടർന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കാനായി കോടതി ജനുവരി 16ലേക്ക് മാറ്റി. ശ്രീറാം വെങ്കിട്ടരാമനോട് ജനുവരി 16ന് വീണ്ടും ഹാജരാകാനും വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറിന്റെതാണ് ഉത്തരവ്. കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയുണ്ടായി. തുടർന്നാണ് പ്രതിയെ വിചാരണയ്‌ക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി വിളിച്ചു വരുത്തിയത്. 2019 ആഗസ്‌ത് മൂന്ന് പുലർച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ടത്.