6 പേർക്ക് ജീവദാനം നൽകിയ സാരംഗിൻ്റെ ഓർമ്മ ഇനി സനാഥാലയം നന്മത്തോട്ടത്തിൽ അലയടിക്കും..
തിരുവനന്തപുരം : ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി.ബിനേഷ്‌കുമാർ, ജി.ടി.രജനി ദമ്പതിമാരുടെ മകൻ സാരംഗ് (15) ജൂൺ 13ന് റോഡപകടത്തിൽ മരണപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങൾ ബന്ധുക്കൾ മൃതസഞ്ജീവനി വഴി ദാനംചെയ്തു. 6 പേർക്ക് ആണ് സാരംഗ് ജീവദാനം നൽകിയത്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ സാരംഗ് അവയവദാനം എന്ന മഹാ ദാനത്തിൻ്റെ പ്രാധാന്യം നമ്മുക്ക് മനസ്സിലാക്കി തരുന്നു. 6 പേർക്ക് പുതുജീവൻ നൽകിയ സാരംഗിന്റെ ഓർമ്മ ഇനി സനാഥാലയം നന്മത്തോട്ടത്തിൽ അലയടിക്കും.
സാരംഗിന്റെ ഓർമ്മക്കായി സാരംഗിന്റെ സഹോദരനും മറ്റ് കുടുംബാംഗളും വിഷ വിമുക്തമായ പച്ചക്കറി വിത്തുകൾ
സനാഥാലയത്തിലെ നന്മത്തോട്ടത്തിൽ സമർപിച്ചു. വിത്തുകൾ സാരംഗിൻ്റെ സഹോദരൻ സനാഥാലയം മാനേജർ ഹരി കൃഷ്ണന് കൈമാറി.
കൂടാതെ സനാഥാലയത്തിലെ ക്യാൻസർ പോരാളികൾക്കായുള്ള അന്നത്തെ സ്പെഷ്യൽ ഫുഡ്ഡും സാരംഗിൻ്റെ പേരിൽ സനാഥാലയത്തിൽ നൽകി. സനാഥാലയത്തിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആണ് ഈ വാർത്ത പുറത്ത് വന്നത് സനാഥാലയത്തിൻ്റെ ദൈനംദിനകാര്യ പരിപാടികൾ ഉൾപ്പെടുത്തി നടത്തി വരുന്നതാണ് സനാഥാലയത്തിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ.
"സാരംഗിന് A+ ലഭിക്കുമെന്ന് അവൻ വിശ്വസിച്ചിരുന്നു.. അവനിപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ വീട്ടിൽ വലിയ ഒരു ആഘോഷമായിരുന്നേനെ.." - സാരംഗിൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞു..
ക്യാൻസർ പോരാളികൾക്ക് വിഷ വിമുക്തമായ പച്ചക്കറികൾ ലഭിക്കുവാൻ വേണ്ടി സനാഥാലയത്തിൽ തുടങ്ങിയ പദ്ധതി ആണ് നന്മത്തോട്ടം.
ബിഗ് ബോസ്സ് താരവും റേഡിയോ അവതാരകനുമായ കിടിലം ഫിറോസ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ച സനാഥാലയത്തിലെ വീഡിയോ, സാരംഗിൻ്റെ പിതാവ് കാണുകയും, തുടർന്ന് അദ്ദേഹം കിടിലം ഫിറോസിനെ വിളിക്കുകയും, ശേഷം സനാഥാലയത്തിലേക് വരികയായിരുന്നു.
"ഏറ്റവും ഇൻസ്പൈറിങ് ആയിട്ട് തോന്നുന്നത്, അവൻ നമ്മെ വിട്ടു പോയിട്ടും, അവൻ്റെ അവയവങ്ങൾ മറ്റുള്ളവർക്ക് നൽകി അതിലൂടെ സാരംഗ് ഇപ്പോഴും ജീച്ചിച്ചിരിക്കുന്നു എന്നുള്ളതാണ്." - സനാഥാലയം മാനേജർ ഹരികൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം RCC യിൽ വരുന്ന ക്യാൻസർ രോഗികൾക്ക് ഭക്ഷണവും താമസവും തികച്ചും സൗജന്യമായി നൽകിവരുന്ന യുവാക്കളുടെ സംഘടന ആണ് സനാഥാലയം. ചിറക് എന്ന ചാരിറ്റി ട്രസ്റ്റിൻ്റെ കീഴിലുള്ള സനാഥാലയം ഇതുവരെ 300 റിൽ പരം ക്യാൻസർ രോഗികൾക്ക് തണലായി.