Saturday, July 27, 2024
 
 
⦿ രണ്ട് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റികൾ കൂടി ഹൈക്കോടതി തടഞ്ഞു; ​ഗവർണർക്ക് വീണ്ടും തിരിച്ചടി ⦿ പത്തനംതിട്ട തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു ⦿ എൻഡോസൾഫാൻ പുനരധിവാസം: പരപ്പ വില്ലേജിലെ വീടുകൾക്കായി അഞ്ചേക്കർ കൈമാറി – മന്ത്രി ഡോ. ബിന്ദു ⦿ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള: ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു ⦿ അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള മൂന്നരവയസ്സുകാരന് രോഗം സ്ഥിരീകരിച്ചു ⦿ നിപയിൽ ആശ്വാസം: എട്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ⦿ സംസ്ഥാനത്ത് പലയിടത്തും മിന്നൽ ചുഴലി; സ്കൂളിന്‍റെ മേൽക്കൂര പറന്നുപോയി, വീടുകൾ തകർന്നു ⦿ ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ⦿ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ‘പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളി; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും’; ഡിഫൻസ് PRO ⦿ എച്ച്.എസ്.ടി  മാത്‌സിൽ ഭിന്നശേഷി ഒഴിവ് ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ അഭിമുഖം ⦿ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ് ⦿ ഡി.സി.എ ഒമ്പതാം ബാച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ⦿ താത്കാലിക നിയമനം ⦿ ജൂനിയർ കൺസൾട്ടന്റ് നിയമനം ⦿ മന്ത്രിസഭായോഗ തീരുമാനങ്ങൾ (24.07.2024) ⦿ ലോറി അര്‍ജുന്റേത് തന്നെ, ലോറി തലകീഴായി കിടക്കുന്നു, നാളെ ലോറിയ്ക്കടുത്തെത്തും: കാര്‍വാര്‍ എസ്പി ⦿ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ: മന്ത്രി  ⦿ സർട്ടിഫിക്കറ്റ് പരിശോധന ⦿ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം ⦿ സൈക്കോളജി അപ്രന്റീസ് അഭിമുഖം ⦿ സാംസ്‌കാരിക വകുപ്പിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ ⦿ വാക്ക് ഇൻ ഇന്റർവ്യൂ ⦿ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് തുടക്കമായി ⦿ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു: സജി ചെറിയാന്‍ ⦿ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു,ആഗസ്ത് ഒന്ന് മുതല്‍ പുതിയ നിരക്ക് ⦿ ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 82 റൺസിന് തകർത്തു ⦿ മൂന്നാം ദിവസവും ഫലങ്ങള്‍ നെഗറ്റീവ്; വ്യാജ പ്രചരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ⦿ അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കും ⦿ കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല ⦿ എംപിയെ കിട്ടിയിട്ടും എയിംസ് കിട്ടിയില്ല ⦿ എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി  ⦿ നിറപ്പൊലിമ, ഓണക്കനി പദ്ധതികൾക്ക് തുടക്കം
News Sports

ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്; കിർഗിസ്താനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി; സുനിൽ ചേത്രിയുടെ ഗോൾ നേട്ടം 85 ആയി

29 March 2023 06:57 AM

കിര്‍ഗിസ്ഥാനെ രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് ത്രിരാഷ്ട്ര ഫുട്ബോള്‍ കിരീടം. സുനില്‍ ഛേത്രിയും പ്രതിരോധതാരം സന്ദേശ് ജിങ്കനും ഗോളടിച്ചു.

രാജ്യാന്തര ഫുട്ബോളില്‍ ഛേത്രിയുടെ 85–-ാംഗോളായി ഇത്. ആദ്യകളിയില്‍ മ്യാന്‍മറിനെ ഇന്ത്യ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.
ഇംഫാലിലെ കുമാന്‍ ലംപാക്ക് സ്റ്റേഡിയത്തില്‍ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. അനിരുദ്ധ് ഥാപ്പയുടെ ഫ്രീകിക്കിലൂടെ ആദ്യനിമിഷങ്ങളില്‍ത്തന്നെ ഇന്ത്യ ആക്രമണ മനോഭാവം കാട്ടി. ഇതിനിടെ ലല്ലിയന്‍സുവാല ചങ്തെയുടെ മികച്ച ക്രോസ് ഥാപ്പ പാഴാക്കി. മറുവശത്ത് കിര്‍ഗിസ്ഥാന്റെ അലെക്സാണ്ടറിന്റെ ക്രോസ് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കൈയില്‍ തട്ടിത്തെറിച്ചെങ്കിലും അപകടമുണ്ടായില്ല.
അരമണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു ഇന്ത്യയുടെ ഗോള്‍. ഫ്രീകിക്കില്‍നിന്നായിരുന്നു തുടക്കം. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ബോക്സിന്റെ ഇടതുമൂലയിലേക്കായിരുന്നു. ജിങ്കന്‍ മുന്നില്‍ ഓടിയെത്തി. പ്രതിരോധമെത്തുംമുമ്ബ് കാല്‍വച്ചു.

ഇടവേളയ്ക്കുശേഷം ആദ്യശ്രമം കിര്‍ഗിസ്ഥാന്റെ ഭാഗത്തുനിന്നായിരുന്നു. എണിസ്റ്റിനാണ് അവസരം കിട്ടിയത്. അടിതൊടുക്കാനുള്ള സമയം കിട്ടിയിട്ടും സഹതാരത്തിന് കൈമാറുകയായിരുന്നു. ആകാശ് മിശ്ര ഇടപെട്ട് പന്ത് അടിച്ചകറ്റി. ഇന്ത്യന്‍ പ്രതിരോധം പെട്ടെന്നുതന്നെ സമ്മര്‍ദത്തിലായി. ഇതിനിടെ പരിശീലകന്‍ ഇഗര്‍ സ്റ്റിമച്ച്‌ മാറ്റങ്ങള്‍ വരുത്തി. മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് കളത്തിലെത്തി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു രണ്ടാംഗോള്‍.

ചങ്തെ സുരേഷ് വാങ്മിലേക്ക് ക്രോസ് തൊടുത്തു. സുരേഷ് വലയുടെ വലതുമൂല ലക്ഷ്യമാക്കി അടിപായിച്ചു. ഇതിനിടെ മഹേഷ് സിങ്ങിനെ കിര്‍ഗിസ്ഥാന്‍ പ്രതിരോധം ബോക്സില്‍ വീഴ്ത്തി. ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി. കിക്ക് എടുത്ത ഛേത്രിക്ക് പിഴച്ചില്ല. 133 മത്സരങ്ങളില്‍നിന്നാണ് ഛേത്രി 85 ഗോള്‍ തികച്ചത്. ഹംഗറിയുടെ വിഖ്യാത താരം ഫെറെങ്ക് പുസ്കാസിനെയാണ് ഗോളെണ്ണത്തില്‍ മറികടന്നത്. ഗോള്‍ വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്താണ് ഛേത്രി. നിലവില്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (122), അര്‍ജന്റീനയുടെ ലയണല്‍ മെസി (100) എന്നിവര്‍ മാത്രമാണ് മുന്നില്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration