കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം; 64 കോളേജുകളിൽ യൂണിയൻ നേടി
കേരള സര്‍വകലാശാലയ്‌ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐയ്‌ക്ക് ഉജ്വല വിജയം. 67ല്‍ 64 ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന് ഭരണം ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 32ല്‍ 30 ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന്‍ ഭരിക്കും. നേരത്തെ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ തന്നെ എസ്.എഫ്.ഐ ക്ക് തിരുവനന്തപുരം ജില്ലയിൽ 10 കോളേജുകൾ എതിരില്ലാതെ വിജയിച്ചിരുന്നു.തിരഞ്ഞെടുപ്പ് നടന്ന 28 കോളേജുകളിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.കഴിഞ്ഞതവണ കെ.എസ്.യു യൂണിയൻ ഉണ്ടായിരുന്ന നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം എയ്ഡഡ് കോളേജും പെരിങ്ങമ്മല ഇക്ബാൽ കോളേജിലും മുഴുവൻ സീറ്റിലും വിജയിച്ചു കോളേജ് യൂണിയൻ എസ്.എഫ്. ഐ തിരിച്ചുപിടിച്ചു.ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.ബി.വി.പി, ക്യാമ്പസ് ഫ്രണ്ട് മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനാകാത്തത് വർഗ്ഗീയതയെ വിദ്യാർത്ഥികൾ പൂർണ്ണമായി തള്ളിക്കളയുന്നതിന്റെ തെളിവാണ് എന്ന് എസ്എഫ്ഐ പറഞ്ഞു.
കൊള്ള ജില്ലയിൽ 18 ക്യാമ്പസിൽ 17 ഇടത്തും എസ്‌എഫ്‌ഐ ക്കാണ് വിജയം. തെരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളിൽ 11 ഇടത്ത് നോമിനേഷൻ അവസാനിച്ചപ്പോൾ എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചിരുന്നു. കൊല്ലം എസ് എൻ കോളേജ്, വനിതാ കോളേജ്, എസ് എൻ ലോ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ചവറ ബിജെഎം ഗവ. കോളേജ്, വിദ്യാധിരാജ കോളേജ്, കൊട്ടിയം എൻ എസ് എസ് ആർട്സ്, ചാത്തന്നൂർ എസ് എൻ, കടക്കൽ പി എം എസ് എ, നിലമേൽ എൻ എസ് എസ്, പത്തനാപുരം സെൻറ് സ്ഥീഫൻസ് എന്നിവിടങ്ങളിൽ ആണ് എതിരില്ലാതെ ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെഎസ്‌യു–-എബിവിപി വിജയിച്ച ചാത്തന്നൂർ എസ് എൻ കോളേജ്, കൊട്ടാരക്കര എസ് ജി കോളേജ് ഇത്തവണ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും രണ്ടാം വർഷ പിജി റെപ്രെസെന്റ്റ്റീവും ഒന്നാം വർഷ റെപ്രെസെന്ററ്റീവും വിജയിച്ചു.
ആലപ്പുഴ ജില്ലയിലെ 15 കോളേജുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 15 ലും SFI യൂണിയൻ നേടി.കഴിഞ്ഞതവണ നഷ്ടപെട്ട ചേർത്തല St:മൈക്കിൾസ്, ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജ് എന്നീ കോളേജുകൾ തിരിച്ചുപിടിച്ചു. പത്തനംതിട്ട ജില്ലയിൽ തെരെഞ്ഞെടുപ്പ് നടന്ന 2 കോളേജുകളിലും എസ്എഫ്ഐ വിജയം നേടി.