Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

അമര്‍ ജവാന്‍ ജ്യോതി അണയ്ക്കല്‍: ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തുടച്ചു നീക്കാനുള്ള ഫാഷിസത്തിന്റെ മറ്റൊരു ചുവടുവെപ്പ് - SDPI

24 January 2022 02:51 PM

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ അരനൂറ്റാണ്ട് പഴക്കമുള്ള അമര്‍ ജവാന്‍ ജ്യോതി അണയ്ക്കല്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തുടച്ചുനീക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മറ്റൊരു ചുവടുവെപ്പാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ. അമര്‍ ജവാന്‍ ജ്യോതി ഭരണകൂടം നശിപ്പിച്ചതില്‍ അതിശയിക്കാനില്ല. ചരിത്രപരമായ വസ്തുതകള്‍ മായ്ച്ചുകളയാനും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രം തിരുത്തിയെഴുതാനും ഫാഷിസ്റ്റുകള്‍ ആഗ്രഹിക്കുന്നു. വ്യാജ ചരിത്രനിര്‍മിതിയുടെ മറ്റൊരു ചുവടുവെപ്പാണ് ഇത്. ഹിന്ദുത്വ ഫാഷിസം എന്നത് രാജ്യത്തെ സമൂഹത്തിലെ ചില വിഭാഗങ്ങളെക്കുറിച്ചുള്ള വിദ്വേഷത്തില്‍ കെട്ടിപ്പടുക്കുകയും അതിനനുസരിച്ച് നുണപ്രചാരണം നടത്തുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമാണ്. അതിനാല്‍, അവര്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകളെ ഭയപ്പെടുന്നു. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ആദ്യത്തെ നടപടി പാര്‍ലമെന്റ് ലൈബ്രറിയിലെ രേഖകള്‍ കത്തിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നുള്ള ഗാന്ധി വധത്തിന്റെയും എല്ലാ രേഖകളും ഇല്ലാതാക്കുക എന്നതായിരുന്നു.
തെരുവുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ പേര് മാറ്റുന്നത് കേന്ദ്രത്തിലും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആര്‍എസ്എസ് സര്‍ക്കാരിന്റെ പതിവാണ്. സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തീകരിച്ചതിന് ശേഷം പൊളിക്കേണ്ട സ്മാരകങ്ങളുടെ പട്ടികയില്‍ അടുത്തത് ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരമാണ്.

ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 84,000 ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കായി ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഗേറ്റില്‍ പണികഴിപ്പിച്ച അമര്‍ ജവാന്‍ ജ്യോതി, 1971-ല്‍ പാകിസ്ഥാനെതിരെ പോരാടിയ 3,843 സൈനികരെ ആദരിക്കുന്നതിനായി 1972-ല്‍ അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അതിന്റെ കമാനത്തിന് കീഴില്‍ നിര്‍മ്മിച്ചു. നിലവിലെ ആര്‍എസ്എസ് സര്‍ക്കാര്‍ 2019ല്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ നിന്ന് 400 മീറ്റര്‍ അകലെ ദേശീയ യുദ്ധസ്മാരകം നിര്‍മ്മിച്ചു. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഉള്‍പ്പെടെ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള എല്ലാ ഔദ്യോഗിക പരിപാടികളും അമര്‍ ജവാന്‍ ജ്യോതിയില്‍ നിന്ന് പുതിയ ജ്വാല സ്ഥലത്തേക്ക് മാറ്റി. ഇപ്പോള്‍ അമര്‍ ജവാന്‍ ജ്യോതിയിലെ പഴയ ജ്വാല അണച്ച് ദേശീയ യുദ്ധസ്മാരകത്തില്‍ ഒരു ജ്വാല കത്തിക്കുന്നു.

ഇന്ത്യാ ഗേറ്റില്‍ ആലേഖനം ചെയ്തിട്ടുള്ള 84,000 സൈനികരുടെ പേരുകള്‍ ഒന്നാം ലോകമഹായുദ്ധത്തിലും ആംഗ്ലോ- അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പോരാടിയ ചില രക്തസാക്ഷികളുടെ പേരുകള്‍ മാത്രമാണെന്നും കൊളോണിയല്‍ ഭൂതകാലത്തിന്റെ പ്രതീകമാണെന്നും ബിജെപി വക്താവ് ഉന്നയിച്ച ന്യായീകരണം യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരെ നിര്‍വീര്യമാക്കുന്നതിന് തുല്യമാണ്.

ഈ അപമാനകരമായ പ്രവൃത്തിയെ ശക്തമായി അപലപിച്ച ഇല്യാംസ് തുംബെ സൈനികരോടുള്ള ഈ അനാദരവില്‍ പ്രതിഷേധിക്കാന്‍ ദേശസ്‌നേഹികളോട് അഭ്യര്‍ത്ഥിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration