Sunday, October 01, 2023
 
 
⦿ മഴക്കെടുതിയെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണം:ജില്ലാ വികസന സമിതി ⦿ പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍ ഒക്ടോബര്‍ രണ്ടിന് എത്തും ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത ⦿ ബൊപ്പണ-ഭോസലെ സഖ്യത്തിന് സ്വര്‍ണം ⦿ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു ⦿ 2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി ⦿ ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി ⦿ വാദം പൊളിയുന്നു; ഹരിദാസും ബാസിതും ​സെക്രട്ടേറിയറ്റ് ​ഗേറ്റ് വരെ എത്തി മടങ്ങി ⦿ തീരദേശ ഹൈവേ മാറ്റത്തിന് വഴിയൊരുക്കും- മുഖ്യമന്ത്രി ⦿ പൂമല ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു ⦿ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല, നിലവിലെ താരീഫ്‌ തുടരാൻ ഉത്തരവ് ⦿ പോഷകാഹാര മാസാചരണം സമാപിച്ചു ⦿ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ്: ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ മൃഗശാലയിൽ പ്രവേശനം സൗജന്യം ⦿ നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്: മന്ത്രി വീണ ജോർജ് ⦿ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കേണ്ടതില്ല ⦿ അനധികൃത മീന്‍പിടുത്തത്തിനെതിരെ നടപടി ⦿ യുവജനങ്ങളുടെ ശാക്തീകരണംജാഗ്രാതാ സഭ രൂപീകരിച്ചു ⦿ വചാതി കൂട്ടബലാത്സംഗം: പ്രതികളുടെ ശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി, അതിജീവിതര്‍ക്ക് 10 ലക്ഷം നല്‍കണം ⦿ വികസന പദ്ധതികള്‍ക്ക് കുതിപ്പേകുന്ന തീരുമാനങ്ങളുമായി മേഖലാതല അവലോകന യോഗം ⦿ കൊല്ലം ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകും ⦿ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്; 31 കേസുകള്‍ തീര്‍പ്പാക്കി ⦿ സഹോദരൻ പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി; താമരശ്ശേരി പൊലീസ് കേസെടുത്തു ⦿ അംഗത്വമെടുക്കാം ⦿ കംപ്യൂട്ടര്‍ കോഴ്‌സ് ⦿ വനിത സംവരണ ബിൽ നിയമമായി ⦿ ലളിതമായമലയാളം വേണം – ഭാഷാസമിതി ⦿ അതിജീവനവഴിയൊരുക്കി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ⦿ ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ ⦿ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കമാകും ⦿ കൈത്തറി തൊഴിലാളികൾക്കുള്ള സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം ⦿ കാഷ്വാലിറ്റി  മെഡിക്കൽ ഓഫീസർ ⦿ അന്താരാഷ്ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ⦿ കനത്ത മഴ: നാലു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തുടർച്ചയായ രണ്ടാം തവണയും കൊല്ലമ്പുഴ ഏലായിൽ കൃഷിയിറക്കി നഗരസഭയും സുഭിക്ഷകേരളം കർഷക സമിതിയും

22 June 2021 08:36 PM

ആറ്റിങ്ങൽ: തുടർച്ചയായ രണ്ടാം തവണയാണ് നഗരസയും സുഭിക്ഷകേരളം കർഷക സമിതിയും സംയുക്തമായി കൊല്ലമ്പുഴ ഏലായിൽ കൃഷിയിറക്കുന്നത്. 12 ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് നെൽ കൃഷിക്കാവശ്യമായ ഉമ ഇനത്തിപ്പെട്ട അത്യുൽപ്പാദന ശേഷയുള്ള വിത്ത് മുളപ്പിച്ചെടുത്ത ഞാറ് നട്ടത്. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക ഞാറു നടീൽ മഹോൽസവം ഉദ്ഘാടനം ചെയ്തു. 120 ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന തരത്തിലാണ് സമിതിയിലെ 10 അംഗങ്ങൾ ചേർന്ന് ഇവിടെ കൃഷി ചെയ്യുന്നത്. വിത്തിന് പുറമെ കൃഷിക്കാവശ്യമായ കുമ്മായം, ജൈവവളം എന്നിവ കൃഷിഭവനിൽ നിന്ന് നൽകിയിരുന്നു. കൂടാതെ പണിക്കൂലിയുടെ ഒരു വിഹിതം ധനസഹായമായി നഗരസഭ കൃഷിഭവനിലൂടെ കർഷകർക്ക് ലഭ്യമാക്കും. വിളവെടുപ്പിലൂടെ ലഭിക്കുന്ന നെല്ല് സിവിൽ സപ്ലെകൊ മുഖേന കിലോക്ക് 28 രൂപ നിരക്കിൽ കർഷകരിൽ നിന്നും സംഭരിക്കുമെന്നും എം.എൽ.എ ഒ.എസ്.അംബിക അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്ന ഈ ഏലായിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം കൃഷിയിറക്കി വിജയകരമായി നൂറ് മേനി വിളവെടുത്തിരുന്നു. ഇത്തവണയും കൃഷിഭവൻ മുഖേന വിത്ത് വിതരണം ചെയ്ത 6 പാടശേഖങ്ങളിലും വരും ദിവസങ്ങളി വിത്ത് വിതക്കുമെന്നും, പട്ടണത്തിലെ തരിശ് ഭൂമികൾ ഏറ്റെടുത്ത് കൂടുതൽ കൃഷി മെച്ചപ്പെടുത്തുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.



വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, കൗൺസിലർ എസ്.സുഖിൽ, ഉണ്ണികൃഷ്ണൻ, കൃഷി അസി.ഡയറക്ടർ എ.നൗഷാദ്, കൃഷി ഓഫീസർ വി.എൽ.പ്രഭ, കർഷക സമിതി കൺവീനർ സി.ദേവരാജൻ, രക്ഷാധികാരി ആർ.രാമു, സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് രാജേന്ദ്രൻ നായർ, സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration