Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ശരീരം മുഴുവന്‍ പരുക്കുപറ്റി മലയാളി സൈനികന്‍, ഹവില്‍ദാര്‍ വിഷ്ണു മടങ്ങി വരുന്നത് കാത്ത് കുടുംബം

22 June 2020 09:29 AM

ആലപ്പുഴ : ഗല്‍വാന്‍ താഴ്​വരയില്‍ ചൈന നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍, മാവേലിക്കര സ്വദേശി വിഷ്ണു നായര്‍ നാട്ടിലേക്കു മടങ്ങുന്നത് വൈകും. പരുക്കുകള്‍ ഭേദമായി എത്രയും പെട്ടെന്ന് വിഷ്ണു തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യ പ്രീതയും (മായ) മക്കളായ വേദികയും ഒന്നര വയസ്സുകാരന്‍ മാധവും. ഹവില്‍ദാര്‍ വിഷ്ണുവിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയിരുന്നെന്ന് തിങ്കളാഴ്ചയാണ് വീട്ടില്‍ അറിയിപ്പ് ലഭിക്കുന്നത്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും സന്ദേശത്തിലുണ്ടായിരുന്നു.

വിഷ്ണുവുമായി ഒന്ന് സംസാരിക്കാന്‍ പോലും വീട്ടുകാര്‍ക്ക് കഴിയുന്നില്ല. ഫോണോ മറ്റ് സൗകര്യങ്ങളോ വിഷ്ണു കഴിയുന്നിടത്തില്ല. ഇന്നലെ വിഷ്ണുവിന്റെ ഫോണ്‍ എത്തി. തന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സുരക്ഷിതനാണെന്നും 34കാരനായ വിഷ്ണു പറഞ്ഞു. അക്രമികള്‍ ക്രൂരമായി ഉപദ്രവിച്ചു എന്നും ദേഹം മുഴുവന്‍ നീരാണെന്നും കൈ ഒടിഞ്ഞെന്നും വിഷ്ണു പറഞ്ഞു. ഇപ്പോള്‍ ചികിത്സ കേന്ദ്രത്തിലാണ് വിഷ്ണു. പരുക്കുകള്‍ ഭേദമായി വിഷ്ണു നാട്ടിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രീത പറയുന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുൻപാണ് വിഷ്ണു സൈന്യത്തില്‍ ചേരുന്നത്. മാവേലിക്കര ചെട്ടികുളങ്ങര നടയ്ക്കാവ് കാരുവേലില്‍ കിഴക്കതില്‍ പരേതനായ മാധവന്‍ നായരുടെയും ഇന്ദിരാമ്മയുടെയും മകനാണ് ഈ മുപ്പത്തിനാലുകാരന്‍. ബിഹാറില്‍ നിന്നു വിഷ്ണുവിന് സിയാച്ചിനിലേക്ക് മാറ്റം കിട്ടിയിട്ട് ഏഴു മാസമാകുന്നതേയുള്ളൂ. രണ്ടര വര്‍ഷത്തോളം പ്രീതയും കുഞ്ഞുങ്ങളും ബിഹാറില്‍ വിഷ്ണുവിന്റെ കൂടെയുണ്ടായിരുന്നു. മൂത്ത മകള്‍ വേദിക വേലഞ്ചിറ ജനശക്തി പബ്ലിക് സ്കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration