ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
ആലുവയിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സജാദ്, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. മഞ്ഞപ്പെട്ടി സ്വദേശി സനൽ…

ആലുവയിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സജാദ്, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. മഞ്ഞപ്പെട്ടി സ്വദേശി സനൽ ചന്ദ്രൻ ഇന്ന് ഉച്ചയ്ക്ക് അറസ്റ്റിലായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജംബുലിംഗം എന്നറിയപ്പെടുന്ന സുരേഷ് തിരുവനന്തപുരത്ത് പിടിയിലായിരുന്നു. പ്രതിക്കെതിരെ മുപ്പതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതിയെന്ന സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശിയായ പ്രതികളെക്കുറിച്ച് ഇന്നലെത്തന്നെ വ്യക്തമായ സൂചന ലഭിച്ചിരുന്നുവെങ്കിലും അവരിലേയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
ആക്രമിക്കപ്പെട്ട കോടനാട് സ്വദേശി ജോഫിൻ ജിജു ഇപ്പോഴും ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയലുകൾ പൊട്ടി ശ്വാസകോശത്തിൽ കയറിയിരുന്നു. കഴിക്കും മുഖത്തിനും പരുക്കുണ്ട്. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള, ജോഫിനെ പ്രതികൾ ആക്രമിച്ച പ്രദേശം ഇപ്പോഴും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.




