കേരള ബജറ്റ് 2020: ക്ഷേമപെൻഷനുകൾ 1300; ആശാ വർക്കർമാർക്കും ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷനുകളിൽ വർദ്ധനവ് വരുത്തി സർക്കാർ. എല്ലാ ക്ഷേമ പെന്‍ഷനും നൂറു രൂപയാണ് ബജറ്റിലൂടെ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ എല്ലാ ക്ഷേമ പെന്‍ഷനും 1300 രൂപയാകും. ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത് 9,311കോടി രൂപയാണ്. ഈ സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ട് 22000കോടി രൂപ കടന്നിരിക്കുന്നു. പതിമൂന്നുലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കിയതായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഇതോടൊപ്പം ആശാവര്‍ക്കാര്‍മാരുടെ ഓണറേറിയവും 500 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 2020 ലെ ബജറ്റിലും 500 രൂപയുടെ വര്‍ധനവ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയത്.
രാജ്യത്തെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിനും ഗര്‍ഭസ്ഥ മരണ നിരക്ക് കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലാണ് ആശമാര്‍ പ്രവര്‍ത്തിക്കുന്നത്. 2019ലെ ബജറ്റില്‍ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ച് 4500 രൂപയാക്കിയിരുന്നു. ഈ ബജറ്റിലൂടെ വർദ്ധനവിലൂടെ അത് 5000 ആകും.
ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുന്ന ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരാണ് ആശ വര്‍ക്കര്‍.