പാലായിലെ ചരിത്രം തിരുത്തിയെഴുതി; മാണി സി കാപ്പന് വിജയം
പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പാലാ കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണൽ. തപാൽ, സർവീസ് വോട്ടുകൾ എണ്ണി കഴിഞ്ഞു . ശേഷം രാമപുരം പഞ്ചായത്താണ് എണ്ണുക.
രാമപുരത്തിന് ശേഷം കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം എന്നീ ക്രമത്തിലാണ് എണ്ണുക.
കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി എം എൽഎയുടെ നിര്യാണത്തോടെയാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 4703 വോട്ടുകൾക്കാണ് മാണി വിജയിച്ചത്. ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ആണ്. ജോസ് ടോം ആണ് യുഡിഎഫ് സ്‌ഥാനാർത്ഥി. ബിജെപി സ്‌ഥാനാർത്ഥി എൻ ഹരിയും മത്സരരംഗത്തുണ്ട്.
14 മേശകളിലായാണ് വോട്ടെണ്ണുന്നത്.ഒന്നുമുതൽ എട്ടുവരെ മേശകളിൽ 13 റൗണ്ടും ഒൻപതു മുതൽ 14 വരെ 12 റൗണ്ടും എണ്ണും. 176 ബൂത്തുകളിലായി 1,27,939 വോട്ട് ആണ് പോൾചെയ‌്തത്. 28 പോസ‌്റ്റൽ വോട്ടുകളും 152 ഇടിപിബി സർവീസ‌് വോട്ടും ഉണ്ട‌്.. ആകെ 1,28,119 വോട്ട് ആണ് എണ്ണുക.