ആന്തൂർ നഗരസഭ ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതൽപേർ
കണ്ണൂർ : പ്രവാസി സാജന്‍ പാറയിലിന്‍റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. ആന്തൂരിലെ തങ്ങളുടെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് സഭരംഭകൻ വിജു ആരോപിക്കുന്നു.കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്സണ്‍ ഉപദേശിച്ചെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരിൽ ഇവർ ശുചീകരണ ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വർഷം കഴിഞ്ഞ് ആന്തൂർ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരിൽ സംരംഭം അടച്ചു പൂട്ടാൻ നോട്ടിസ് നൽകി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവർത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.
വിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;