കാർഗിലിലെ അഭിമാന വിജയത്തിന് 20 വയസ്സ്
കാശ്മീർ പിടിച്ചെടുക്കാൻ നുഴഞ്ഞു കയറിയ പാകിസ്ഥാനുമേൽ അഭിമാന വിജയം നേടിയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട്. 1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നീട് മനസിലായത്. കാർഗിൽ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞിരുന്നത്. 1999 മെയ് 3നാണു കാർഗിലിൽ ആദ്യമായി പാകിസ്ഥാൻ സൈന്യത്തിന്റെ സാനിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട പട്രോളിങ്ങിനുപോയ ഗ്രൂപ്പിലെ 5 ഇന്ത്യൻ സൈനികരെ പാകിസ്ഥാൻ വധിക്കുന്നതോടെയാണ് കാര്യങ്ങൾ വഷളായത്. തുടർന്ന് ഇന്ത്യൻ വായു സേന അവിടെ ആക്രമണം നടത്തി. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റർ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.
മെയ് 27 :
ഇന്ത്യൻ വായു സേനയുടെ മിഗ് 27 വിമാനം പാകിസ്ഥാൻ പട്ടാളം വെടിവച്ചിട്ടു, പൈലറ്റിനെ ബന്ദിയാക്കി
ജൂൺ 10 : പൈശാചികമായി കൊലപ്പെടുത്തിയ 6 ഇന്ത്യൻ പട്ടാളക്കാരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ ഇന്ത്യയിലേക്ക് അയച്ചു.
പിന്നീട് കണ്ടത് ഇന്ത്യൻ സൈന്യത്തിന്റെ പാകിസ്ഥാനുമേലെയുള്ള സർവ്വാധിപത്യമായിരുന്നു. പാകിസ്ഥാൻ കൈയ്യേറിയതും ഉൾപ്പെടെയുള്ള പോയിന്റുകൾ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. ഏകദേശം രണ്ടു ലക്ഷത്തോളം പട്ടാളത്തിനെയാണ് ഇന്ത്യ വിന്യസിച്ചത്. യുദ്ധം അവസാനിച്ചു വിജയക്കൊടി പാറുമ്പോൾ ഇന്ത്യക്ക് നഷ്ടമായത് 527 ധീര ജവാന്മാരെ.
പ്രതികൂല സാഹചര്യങ്ങളിൽ സ്വന്തം നാടിനായി പോരാടി രാജ്യം സംരക്ഷിച്ച ധീര പുത്രന്മാർക്കു മുന്നിൽ ശതകോടി പ്രണാമം.