Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
Sports

അപരാജിതർക്ക് ഇംഗ്ലണ്ടിനോട് തോൽവി

01 July 2019 10:28 AM

ബര്‍മിങ്ഹാം: പുതിയ ജെഴ്സിയിൽ ഇന്ത്യ നിറം മങ്ങി. ലോകകപ്പ് ക്രിക്കറ്റിൽ അപരാജിതരായി കുതിച്ച മുൻ ചാമ്പ്യന്മാർക്ക് ആദ്യ തോൽവി. ബാരിസ്റ്റോയുടെ സെഞ്ചുറിക്കും ജെയ്സൺ റോയുടെയും ബെൻ സ്റ്റോക്ക്സിന്റെയും അർദ്ധസെഞ്ചുറികൾക്കും രോഹിത് ശർമയുടെ സെഞ്ചുറിക്ക് മറുപടി നൽകാനായില്ല. 

ഇംഗ്ലണ്ടിനോട് 31 റൺസിന് തോൽക്കാനിയിരുന്നു ഓറഞ്ച് ജെഴ്സിയിലിറങ്ങിയ ഇന്ത്യയുടെ വിധി. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീൽഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്.

ഓപ്പണർമാരുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് ഇംഗ്ലണ്ട് നേടിയത്. അഞ്ച് വിക്കറ്റെടുത്തെങ്കിലും മുഹമ്മദ് ഷമി റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയില. യൂസ്​വേന്ദ്ര ചാഹലും കണക്കിന് തല്ലു വാങ്ങിക്കുകയും ചെയ്തു. ബുമ്ര നന്നായി പന്തെറിഞ്ഞെങ്കിലും ആകെ നേടിയത് ഒരു വിക്കറ്റാണ്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തപ്പിത്തടഞ്ഞ രോഹിത് ശർമ 109 പന്തിൽ നിന്ന് 102 ഉം ക്യാപ്റ്റൻ കോലി 76 പന്തിൽ നിന്ന 66 ഉം റൺസെടുത്തെങ്കിലും പിന്നീട് വന്നവർ പരാജയപെട്ടു.

രോഹിതും കോഹ്‌ലിയും പുറത്തായതിന് ശേഷം ഹാർദിക്കും ആദ്യ ലോകകപ്പ് മത്സരം കളിച്ച റിഷാബ് പന്തും വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും പെട്ടെന്നു പുറത്തായി. പക്ഷെ ഇരുവരും പുറത്തായതിന് ശേഷം ഒന്നിച്ച കേദാർ ജാദവും ധോണിയും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് മാത്രമാണ് കണ്ടണ്ടത്.

ലിയാം പ്ലൻകറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.ഇംഗ്ലണ്ടിനായി ബെയര്‍സ്റ്റോയുടെ (111) റൺസും ബെന്‍ സ്റ്റോക്ക്സ് 54 പന്തില്‍ 79 റണ്‍സും ജേസണ്‍ റോയ് 57 പന്തില്‍ 66 റണ്‍സും നേടി. ജോ റൂട്ടിന്റെ സംഭാവന 44 റണ്‍സായിരുന്നു. 90 പന്തില്‍ നിന്നാണ് ബെയര്‍‌സ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇരുപത്തിയാറാം ഓവറിലായിരുന്നു ബെയര്‍‌സ്റ്റോയുടെ നേട്ടം.കെ.എൽ.രാഹുൽ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ പന്ത് 32 ഉം ഹർദിക് പാണ്ഡ്യ 45ഉം റൺസെടുത്തു. ധോനി 42 ഉം കേദാർ ജാദവ് 12 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.

10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയാണ് ഷമി 5 വിക്കറ്റ് നേട്ടം കൈവരിച്ചത്. ഏകദിന കരിയറില്‍ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ വഴങ്ങിയത് 88 റണ്‍സാണ്. ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. കുല്‍ദീപ് യാദവ് 72 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാല്‍ ജസ്പ്രീത് ബുംറ മാത്രം തന്റെ മികവ് തുടര്‍ന്നു. 10 ഓവറില്‍ വഴങ്ങിയത് 44 റണ്‍സ് മാത്രം. പക്ഷെ ഒരു വിക്കറ്റ് മാത്രം നേടാൻ കഴിഞ്ഞുള്ളു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration