വട്ടിയൂർക്കാവിൽ കുമ്മനം?
തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സാധ്യത കുമ്മനത്തിനോ ?
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഒരു നിയോജകമണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലം.നിലവിലെ എംഎൽഎ കെ മുരളീധരൻ വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഉപതെരെഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഏറെ ചർച്ച ചെയ്യപ്പെടുകയും ശക്തമായ ത്രികോണ മത്സരം നടക്കുകയും ചെയ്ത മണ്ഡലമാണ് വട്ടിയൂർക്കാവ്.
മണ്ഡലം രൂപീകരിച്ചതിനു ശേഷം 2011ൽ നടന്ന ആദ്യ തെരെഞ്ഞെടുപ്പിലും മുരളീധരനായിരുന്നു വിജയം.അന്ന് സിപിഐഎം സ്വാതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ 16167 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.കെ മുരളീധരൻ 56531വോട്ടുകളും ചെറിയാൻ ഫിലിപ് 40364 വോട്ടുകളും നേടി.ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വിവി രാജേഷിനു കിട്ടിയത് 13494 വോട്ടുകളാണ്.
എന്നാൽ 2016 ആയപ്പോൾ സ്ഥിതി മാറി.ഇത്തവണയും മുരളീധരൻ ജയിച്ചെങ്കിലും ബിജെപിക്ക് വേണ്ടി മത്സരിച്ച രാജശേഖരൻ രണ്ടാമതാകുകയും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു.അന്ന് കെ മുരളീധരൻ 51322 വോട്ടുകൾ നേടിയെങ്കിലും ഭൂരിപക്ഷം 7622 ആയി ചുരുങ്ങി.കുമ്മനം രാജശേഖരന് 43700 വോട്ടുകളും എൽഡിഎഫിന്റെ ടി എൻ സീമക്ക് 40441വോട്ടുകളും ലഭിച്ചു.എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. കെ മുരളീധരന് 5209 വോട്ടിന്റെ കുറവുണ്ടായപ്പോൾ ബിജെപി വർദ്ധിപ്പിച്ചത് 30206 വോട്ടുകളാണ്.എൽഡിഎഫ്നാകട്ടെ വർദ്ധിപ്പിക്കാൻ കഴിഞ്ഞത് 77 വോട്ടുകളാണ്.
കുമ്മനം രാജശേഖരൻ അന്ന് നടത്തിയ പ്രകടനം , മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ജയിക്കാം എന്ന പ്രതീക്ഷ നൽകുന്നു.ഈ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും ൨൬൩൬ വോട്ടിന്റെ ലീഡ് മാത്രമാണ് ശശി തരൂരിന് കിട്ടിയത്.ശശി തരൂരിന് 53545, കുമ്മനം രാജശേഖരൻ 50709 , സി ദിവാകരൻ 29414 എന്നിങ്ങനെയാണ് വട്ടിയൂർക്കാവിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില.
അതുകൊണ്ട് തന്നെയാണ് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്താനുള്ള സാധ്യത കൂടുന്നതും.