ബിനോയി കോടിയേരിക്ക് മുൻകൂർ ജാമ്യം
മുംബൈ : ലൈഗീംക പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ മുംബൈ ദിൻദോഷി സെഷൻസ് കേടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവതിയുടെയും ബിനോയുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. എന്നാൽ ബിനോയ് കോടിയേരി 25000 രൂപ കെട്ടിവയ്ക്കുകയൂം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥകർക്കു മുന്നിൽ ഹാജരാകണം എന്നും നിബന്ധന ഉണ്ട്.
ബീഹാർ സ്വദേശിയായ യുവതിയുടെ പരാതിൻ മേലുള്ള ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ മുംബൈ ദിൽദേഷി സെഷൻസ് കോടതി ബിനോയിയുടെയും യുവതിയുടെയും വാദങ്ങൾ കേട്ടു. തനിക്കെതിരെ യുവതി നൽകിയ പരാതി വ്യാജമാണെന്ന് ചൂണ്ടി കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകൻ നൽകിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു.
അറസ്റ്റ് ഒഴിവാക്കാനാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധനയിലേക്ക് കടക്കേണ്ടതില്ല. യുവതിക്ക് വിവാഹം നടന്നുവെന്ന് പറയുന്ന തീയതിയെപ്പറ്റി സംശയമുണ്ടെന്നും രേഖകളിൽ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ബിനോയിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്ന കാര്യവും പരിഗണിക്കേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു.