ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും
മുംബൈ: ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഹര്‍ജി പരിഗണിക്കവേയാണ് രക്ത സാംപിള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. പരിശോധനാ ഫലം രണ്ടാഴ്ച്ചക്കുള്ളിൽ സമര്‍പ്പിക്കണമെന്നും ബോംബൈ ഹൈക്കോടതി പറഞ്ഞത്.രക്ത സാംപിള്‍ സമർപ്പിക്കുമെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ പറഞ്ഞു. ജുഹുവിലെ കൂപ്പര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രക്ത സാംപിള്‍ എടുക്കുക. തുടര്‍ന്ന് മുംബൈ കലീനയിലെ ലാബില്‍ പരിശോധന നടക്കും. ജാമ്യ വ്യവസ്ഥ പ്രകാരം ബിനോയ് ഇന്നലെ ഓഷിവാര സ്‌റ്റേഷനിലെത്തി ഒപ്പിട്ടു.
ഒപ്പിടേണ്ട നാല് ആഴ്ചയാണ് ഇന്നലെ പൂർത്തിയായത് .
വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് ബിഹാര്‍ സ്വദേശിയായ യുവതി നൽകിയ പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയി പറഞ്ഞത്. കഴിഞ്ഞ രണ്ട് തവണ ഹാജരായപ്പോഴും ബിനോയ് രക്തം നൽകിയിരുന്നില്ല. ചില ആരോഗ്യ പ്രേശ്നങ്ങൾ പറഞ്ഞാണ് രക്തസാമ്പിളുകള്‍ നല്‍കാതിരുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ രക്ത സാമ്പിളുകള്‍ നൽകില്ലെന്നാണ് രണ്ടാം തവണ ബിനോയ് പറഞ്ഞത്. ബിനോയിയും യുവതിയും കുട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങൾ പരാതിക്കാരിയായ ബീഹാര്‍ സ്വദേശിനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 2013ലെ ബിനോയിയോടൊപ്പമുള്ള കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും യുവതി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.