Wednesday, May 01, 2024
 
 
⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

ഓണത്തിനും ക്രിസ്‌മസിനും പരീക്ഷകള്‍ ഉണ്ടാകില്ല

24 August 2020 08:43 AM

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകളില്‍ ഓണത്തിനും ക്രിസ്‌മസിനും പരീക്ഷകള്‍ ഉണ്ടാവില്ല. സ്‌കൂളുകള്‍ ഉടനെ തുറക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ വാര്‍ഷിക പരീക്ഷ മെയില്‍ നടത്താനുള്ള ആലോചനയിലാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. അതേസമയം സ്‌കൂള്‍ തുറന്നാലുടന്‍ പരീക്ഷ നടത്തണമെന്നാണ്‌ കേന്ദ്ര നിര്‍ദേശം.


സംസ്‌ഥാനത്ത്‌ അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാനാണ്‌ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിനുള്ള ശുപാര്‍ശ നല്‍കാന്‍ എസ്‌.സി.ഇ.ആര്‍.ടി. ഡയറക്‌ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ പറഞ്ഞു. രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കണം. കഴിഞ്ഞദിവസം കൂടിയ ക്യൂ.ഐ.പി യോഗത്തില്‍ സിലബസ്‌ വെട്ടി ചുരുക്കേണ്ടെന്ന്‌ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാര്‍ച്ചില്‍ അക്കാദമികവര്‍ഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രില്‍, മെയ്‌ മാസങ്ങളിലേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്‌.
നിലവില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ പഠനം കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. മുതിര്‍ന്ന ക്ലാസുകളില്‍ മാത്രമാണ്‌ ദിവസേന രണ്ടു മണിക്കൂര്‍ ക്ലാസ്‌ നടക്കുന്നത്‌. താഴ്‌ന്ന ക്ലാസുകളില്‍ അരമണിക്കൂറേ അദ്ധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ്‌ നിലവില്‍ പഠിപ്പിച്ചിരിക്കുന്നത്‌. ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രവേശിക്കാനാകാത്ത വിദ്യാര്‍ത്ഥികളുണ്ട്‌. കോവിഡ്‌ ഡ്യൂട്ടിക്ക്‌ അധ്യാപകര്‍ പോയതോടെ പലയിടങ്ങളിലും ക്ലാസുകളും മുടങ്ങി. ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ഫലപ്രാപ്‌തി അറിയാന്‍ സ്‌കൂള്‍ തുറന്നാലുടന്‍ പരീക്ഷകള്‍ നടത്തണമെന്നും കുട്ടികളുടെ പ്രകടനം നിശ്‌ചിത നിലവാരത്തിലെത്തുന്നില്ലെങ്കില്‍ പരിഹാരമായി പ്രത്യേക ബ്രിജ്‌ കോഴ്‌സുകള്‍ നടത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്‌ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ഡിസംബര്‍ വരെ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്നാണ്‌ വിലയിരുത്തല്‍. കോവിഡ്‌ ഭീഷണിയെ മറികടന്ന്‌ സ്‌കൂള്‍ തുറന്നാല്‍ പിന്നീട്‌ അവധി നല്‍കാതെ എല്ലാദിവസവും ക്ലാസ്‌ നടത്തുന്നത്‌ ആലോചനയിലുണ്ട്‌.
മേയില്‍ വാര്‍ഷിക പരീക്ഷ നടത്താനാണ്‌ സാധ്യത. ഓരോ പ്രായത്തിലും വിദ്യാര്‍ത്ഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ്‌ സിലബസിലുള്ളത്‌. ആവശ്യമെന്നു കണ്ടാല്‍ പരീക്ഷയ്‌ക്ക്‌ നിശ്‌ചിതഭാഗം ഒഴിവാക്കും. നിലവില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മിക്കവയും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും ചില ക്ലാസുകളെക്കുറിച്ച്‌ ഭിന്നാഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ റെക്കോഡ്‌ ചെയ്‌ത ക്ലാസുകള്‍ വിദഗ്‌ദ്ധര്‍ വിലയിരുത്തിയശേഷമേ ഇനിമുതല്‍ സംപ്രേഷണം ചെയ്യൂ.


അദ്ധ്യാപകര്‍ അവരുടെ കുട്ടികളുമായി ഓണ്‍ലൈന്‍ ക്ലാസിന്റെ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും സംശയം തീര്‍ത്തുനല്‍കി പഠിക്കാനുള്ള പ്രേരണ നല്‍കുകയും വേണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കും.
കേരളത്തിലെ ഡിജിറ്റല്‍ അധ്യയനത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച വിദഗ്‌ധസമിതിയുടെ റിപ്പോര്‍ട്ട്‌ കൂടി ലഭിച്ചശേഷം മറ്റുകാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണു സംസ്‌ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം സംസ്‌ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പ്‌ മേധാവികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.അതേസമയം ഈ വര്‍ഷം നഷ്‌ടമാകാതിരിക്കാനുള്ള ശ്രമത്തിലാണ്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration