ശബരിമല യുവതി പ്രവേശനം; റിവ്യൂ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല; വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ച സമയം
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും വാദം കേള്‍ക്കില്ലെന്നു സുപ്രീം കോടതി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ഇന്നത്തെ വാദം പൂർത്തിയായി. വാദത്തിന്റെ വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും. ചോദ്യങ്ങൾ പുനഃക്രമീകരിക്കാൻ 17ന് സെക്രട്ടറി ജനറൽമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ കക്ഷികളും ഒരേ ചോദ്യങ്ങൾ ഉന്നയിക്കരുതെന്നും ധാരണയിലെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.