ആർഎസ്എസ്സിനെ വിമർശിച്ചതിന് മാനനഷ്ടകേസ്, രാഹുൽ ഗാന്ധി ഇന്ന് ഹാജരാകും
മുംബൈ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച മാനനഷ്ടഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാകും. ഗൗരി ലങ്കേഷ് വധത്തെ ബിജെപി ആര്‍എസ്എസ്സുമായി ബന്ധിപ്പിച്ച് സംസാരിച്ചതിനാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. ഇന്ന് വിചാരണയ്ക്കായി മസഗോൺ മജിസ്ട്രേറ്റ് കോടതിയിൽ രാഹുലെത്തുമെന്നാണ് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ പറയുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷി 2017ലാണ് രാഹുല്‍ ഗാന്ധിക്കും സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കും അന്നത്തെ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാ്ന്ധിക്കുമെതിരേ മാനനഷ്ടത്തിന് പരാതി നല്‍കിയത്. "ബിജെപിയുടെയോ ആര്‍എസ്എസ്സിന്റെയോ പ്രത്യയ ശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്", എന്നായിരുന്നു രാഹുല്‍ ഗാന്ധി ഗൗരിലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് പ്രതികരിച്ചത്.
സമാനമായ പ്രതികരണമാണ് സീതാറാം യെച്ചൂരിയും നടത്തിയത്.ഇതിനെതിരെയാണ് ജോഷി ഹര്‍ജി നല്‍കിയത്. കോടതി ഇരുവരോടും ഹാജരാകാന്‍ പറഞ്ഞെങ്കിലും വ്യക്തികള്‍ നടത്തുന്ന പരമാര്‍ശത്തില്‍ പാര്‍ട്ടി കക്ഷിയാവേണ്ടതില്ല എന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കെതിരേയും സിപിഎമ്മിനെതിരേയുമുള്ള ഹര്‍ജി കോടതി തള്ളി.
2017ലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ ഹിന്ദുതീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നത്.
മഹാത്മാ ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസ്സിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെതിരേ മറ്റൊരു മാനനഷ്ട കേസും രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്.