Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് വ്യക്തിഗത വരുമാനം അടിസ്ഥാനമാക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

05 February 2021 10:26 PM

തിരുവനന്തപുരം:  ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്ക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭിന്നശേഷിക്കാരുമായുള്ള സംവാദത്തില് പങ്കെടുത്ത് ആശയങ്ങളും നിര്ദേശങ്ങള് കേട്ടശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
 തൊഴില് സംവരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് ഗൗരവമായി കണ്ട് കുറവുകള് പരിഹരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു കെട്ടിടനിര്മാണങ്ങള് ഭിന്നശേഷി സൗഹൃദമാക്കും.



ഭിന്നശേഷിക്കാര്ക്ക് സഹായങ്ങള്ക്ക് അസിസ്റ്റഡ് ലിവിംഗ് സൗകര്യമെന്ന അഭിപ്രായം നയപരമായി തീരുമാനമെടുക്കേണ്ടതിനാല് ഗൗരവമായി ആലോചിക്കും. വൈകല്യങ്ങള് കുറയ്ക്കാന് ഗര്ഭാവസ്ഥയില് ജനറ്റിക് പരിശോധനകള് നടത്തണമെന്ന നിര്ദേശം ഭാവിയില് പരിശോധിക്കും. ഭിന്നശേഷി കുട്ടികളുടെ സര്ഗവാസന വളര്ത്താന് ഡിഫറന്റ് ആര്ട്ട് സെന്ററുകള് ജില്ലകള് തോറും തുടങ്ങുന്ന കാര്യം ആലോചനയുണ്ട്.

പിഎസ്സി ഉള്പ്പെടെയുള്ള വെബ്സൈറ്റുകള് കാഴ്ചപരിമിത സൗഹൃദമായ സൗകര്യങ്ങള് ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ബസുകള് ഉള്പ്പെടെയുള്ള വാഹനങ്ങളില് ഭിന്നശേഷി യാത്രാ സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിനുള്ള നടപടികള് പടിപടിയായി ആലോചിക്കും. സര്ക്കാരിന്റെ സാമ്ബത്തിക ശേഷിക്കനുസരിച്ചാണ് സഹായങ്ങളും ആനുകൂല്യങ്ങളും നല്കിവരുന്നത്. അതേസമയം കൂടുതല് ഇടപെടല് ആവശ്യമായിടത്ത് അതിനുള്ള നടപടിയുണ്ടാകും.



പഞ്ചായത്തടിസ്ഥാനത്തില് ഭിന്നശേഷിക്കാരെ കണ്ടെത്താന് നടപടികള് എടുക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള് മുഖേന ഭിന്നശേഷിക്കാരെ സന്നദ്ധസേവകരുടെ സേവനം ഉള്ക്കൊണ്ട് സഹായിക്കുന്ന കാര്യം പരിശോധിക്കും. ഭിന്നശേഷിക്കാര്ക്ക് സഹായം, മരുന്നുകള് തുടങ്ങിയ ഇത്തരത്തില് എത്തിക്കാനാകും. ഭിന്നശേഷിക്കാര്ക്ക് സംരംഭങ്ങളും മറ്റും ആരംഭിക്കാന് പരമാവധി ഓണ്ലൈന് സൗകര്യങ്ങള് പരിശോധിക്കും. തദ്ദേശതലത്തില് മറ്റുള്ളവ സന്നദ്ധസേവകരുടെ സഹായം ഉപയോഗിച്ച്‌ പൂര്ത്തികരിക്കാന് സംവിധാനം പരിഗണിക്കും.

പകല്വീട് മാതൃകയില് പ്രത്യേക സംവിധാനം ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും.
പൊതു വിദ്യാര്ഥികള്ക്കുള്ള കലോല്സവങ്ങള്ക്കൊപ്പം സ്പെഷ്യല് സ്കൂള് വിദ്യാര്ഥികള്ക്കും കലോല്സവങ്ങളും കായികമേളകളും നടത്തുന്നത് പരിഗണനയിലുണ്ട്. സ്പെഷ്യല് സ്കൂളുകളിലെ അധ്യാപകര്, മറ്റു സൗകര്യങ്ങള് എന്നിവയിലും പ്രത്യേക ശ്രദ്ധയുണ്ടാകും.
സ്കോളര്ഷിപ്പുകളിലെ പ്രശ്നങ്ങള് പരിഹരിക്കാന് ആവശ്യമായ ഇടപെടലുകള് ഉണ്ടാകും.



സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമായി ഉയര്ത്താന് വലിയതോതില് ശ്രമങ്ങള് സര്ക്കാരില്നിന്ന് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംവാദത്തില് പങ്കെടുത്ത ഭിന്നശേഷിക്കാരായ പ്രണവ്, സ്വപ്ന അഗസ്റ്റിന്, സനോജ് നടയില് എന്നിവര് വരച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള് അവര് നേരിട്ട് അദ്ദേഹത്തിന് ചടങ്ങില് കൈമാറി. ഇതില് പ്രണവും സ്വപ്നയും കാല്വിരലുകള് കൊണ്ട് വരച്ച ചിത്രങ്ങളാണ് സമ്മാനിച്ചത്. ഇതിനൊപ്പം കാല്കൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെല്ഫിയെടുക്കാനും പ്രണവ് സമയം കണ്ടെത്തി.



ഭിന്നശേഷിക്കാരെയും ഭിന്നശേഷി സംഘടനകളെയും പ്രതിനിധീകരിച്ച്‌ ജി. വിജയരാഘവന്, ധന്യ രവി, ഗോപിനാഥ് മുതുകാട്, ടിഫാനി ബ്രാര്, ഒ. വിജയന്, സ്വപ്ന അഗസ്റ്റിന്, രശ്മി മോഹന്, ജോബി, ദീജ സതീശന്, കൃഷ്ണകുമാര്, ഗിരീഷ് കീര്ത്തി, ഡോ: ശ്യാമപ്രസാദ്, മഹേഷ് ഗുപ്തന്, പ്രണവ് എം.ബി, സിക്കന്ദര്, ഫൈസല് ഖാന്, അക്ഷയകൃഷ്ണ, റിന്ഷ, ലൈല നസീര് എന്നിവര് സംസാരിച്ചു.

ചടങ്ങില് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്ഡ് വൈസ് ചെയര്മാന് ഡോ. വി.കെ. രാമചന്ദ്രന്, വികലാംഗക്ഷേമ കോര്പറേഷന് ചെയര്മാന് അഡ്വ: പരശുവയ്ക്കല് മോഹനന്, സാമൂഹികനീതി സെക്രട്ടറി ബിജു പ്രഭാകര്, ഡയറക്ടര് ഷീബാ ജോര്ജ് എന്നിവര് സംബന്ധിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration